കൂത്തുപറമ്പ്:ചിറ്റാരിപ്പറമ്പിനടുത്ത മൊടോളിയിൽ യുവാവിന് വെടിയേറ്റ സംഭവത്തിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. പരുക്കേറ്റ് ചികിത്സയിലുള്ള കോട്ടയിലെ കെ. പ്രദീപൻ, യുവാവിനെ ആശുപത്രിയിലെത്തിച്ച നെല്ലിക്കാപറമ്പിൽ വിജേഷ് എന്നിവർക്കെതിരെയാണ് കണ്ണവം പൊലീസ് കേസ്സെടുത്തിട്ടുള്ളത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ടോടെ മൊടോളിപുഴക്കരയിൽ വെച്ചാണ് പ്രദീപന് ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റത്. മുതുകിന് സാരമായി പരുക്കേറ്റ പ്രദീപൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. ലൈസൻസില്ലാത്ത തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടിയതാണെന്നാണ് നിഗമനം. ആശുപത്രിയിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. അതേ സമയം അനധികൃതമായി ഉപയോഗിച്ച തോക്ക് കണ്ടെത്താനായിട്ടില്ല. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്ന നിലപാടിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |