കണ്ണൂർ:കേന്ദ്രീയ വിദ്യാലയങ്ങളിലെ പരക്കെയുള്ള അപ്രതീക്ഷിത സ്ഥലം മാറ്റത്തിൽ ആശങ്ക പ്രകടിപ്പിച്ച് അദ്ധ്യാപകർ.കണ്ണൂർ കന്റോൺമെന്റ് കേന്ദ്രീയ വിദ്യാലയത്തിലെ പ്രൈമറി വിഭാഗത്തിലെ 16 സ്ഥിരം അദ്ധ്യാപകരിൽ പതിനാലു പേർക്കാണ് സ്ഥലം മാറ്റത്തിനുള്ള ഉത്തരവ് വന്നിട്ടുള്ളത്. ഇവിടെ ഹൈസ്കൂൾ വിഭാഗത്തിലെ ഹിന്ദി അദ്ധ്യാപകർക്ക് കൂട്ട സ്ഥലം മാറ്റമാണ് .ഹിന്ദി അദ്ധ്യാപകരെ മുഴുവനും സ്ഥലം മാറ്റി.ഇതോടെ സ്കൂളുകളുടെ പ്രവർത്തനം പോലും തകിടം മറിയുന്ന സ്ഥിതിയാണ്.നിലവിൽ പ്രൈമറി തലത്തിൽ സ്ഥിരം അദ്ധ്യാപകരില്ലാത്ത സ്ഥിതിയാണ്.കൊവിഡിന് ശേഷം വിദ്യാർത്ഥികൾ ക്ലാസുകളുമെല്ലാമായി പൊരുത്തപ്പെട്ട് വരുന്നതിനിടയിൽ പെട്ടെന്നുണ്ടായ സ്ഥലം മാറ്റം വിദ്യാർത്ഥികളുടെ പഠനത്തെയും സാരമായി ബാധിക്കുമെന്നാണ് അദ്ധ്യാപകരുടെ വിലയിരുത്തൽ.പോസ്റ്റ് ഗ്രാജ്വേറ്റ് ആദ്ധ്യാപകരുടെയും ഗ്രാജ്വേറ്റ് അദ്ധ്യാപകരുടെയും വിഭാഗത്തിൽ ഇന്ത്യയിലാകെ 800 ഓളം അദ്ധ്യാപകർക്കാണ് സ്ഥലം മാറ്റം ലഭിച്ചത്
പതിവ് സ്ഥലംമാറ്റ രീതികളിൽ നിന്നും മാറി അഡ്മിനിസ്ട്രേറ്റീവ് ട്രാൻസ്ഫർ ആണ് നടന്നത്.കേന്ദ്ര വിദ്യാലയങ്ങളോട് കാട്ടുന്ന കേന്ദ്ര സർക്കാരിന്റെ അവഗണനയാണ് ഇതിന് പിന്നിലെന്ന് അദ്ധ്യാപകർ ആരോപിച്ചു.ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലുള്ള സ്ഥലം മാറ്റമെന്നും അദ്ധ്യാപകർ പറഞ്ഞു.സ്ഥലം മാറ്റത്തിന് പൊതുവെ ഓരോ വർഷവും അദ്ധ്യാപകർ ആവശ്യപ്പെടാറാണ് പതിവ് .ഓരോ അദ്ധ്യാപകർക്കും അഞ്ച് സ്ഥലങ്ങൾ ആവശ്യപ്പെടാം.പ്രായം,സർവ്വീസ് എന്നിവയുടെ മാനദന്ധത്തിലാണ് സ്ഥലം മാറ്റം നൽകുന്നത്. എന്നാൽ ഇത്തരം പതിവ് രീതികൾക്ക് വിപരീതമായാണ് ഇത്തവണ സ്ഥലം മാറ്റമുണ്ടായതെന്ന് അദ്ധ്യാപകർ ആരോപിച്ചു.പ്രതീക്ഷാതെ വന്ന സ്ഥലം മാറ്റത്തിനെതിരെ ഏതാനും അദ്ധ്യാപകർ കോടതിയെ സമീപിച്ചിട്ടുണ്ട്.
അദ്ധ്യാപകരില്ല,ക്ലാസുകൾ തകിടം മറിഞ്ഞു
പ്രൈമറി തലത്തിൽ 14 അദ്ധ്യാപകരെ മാറ്റിയതോടെ വെള്ളിയാഴ്ച്ചയും ഇന്നലെയുമെല്ലാം കന്റോൺമെന്റ് കെ.വിയിൽ പ്രൈമറി ക്ലാസുകളിൽ അദ്ധ്യാപകരുണ്ടായിരുന്നില്ല.പകരം ഉയർന്ന ക്ലാസിലെ അദ്ധ്യാപകരെ വച്ചാണ് ക്ലാസുകൾ നടത്തിയത്.താൽക്കാലിക അദ്ധ്യാപകരെ നിയമിക്കാനാണ് അധികൃതരുടെ നീക്കമെന്നാണ് സൂചന.താൽക്കാലി അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കാൻ നാളെ അഭിമുഖം വിളിച്ചിരിക്കുകയാണ്.
അദ്ധ്യാപക ക്ഷാമം രൂക്ഷം
രാജ്യത്തെ എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലും അദ്ധ്യാപക ക്ഷാമം നേരിടുകയാണ്.ആവശ്യത്തിന് അദ്ധ്യാപകരെ നിയമിക്കുന്നുമില്ല.ഒാരോ വിദ്യാലയത്തിലും 50 ശതമാനം അദ്ധ്യാപകരെ ഉറപ്പു വരുത്താനാണ് സ്ഥലം മാറ്റമാണെന്നാണ് അധികൃതരുടെ മറുപടി.ബാക്കിയുള്ള ഒഴിവുകളിലേക്ക് കരാർ നിയമനത്തിനാണ് നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |