SignIn
Kerala Kaumudi Online
Thursday, 19 September 2024 9.10 AM IST

ചടങ്ങിൽ ടി.നസറുദ്ദീൻ സ്മാരക ഹാളിന്റെ ഉദ്ഘാടനവും പാറക്കണ്ടിയിൽ വ്യാപാരി ടവർ തുറന്നു

Increase Font Size Decrease Font Size Print Page
vyapari

കണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ പാറക്കണ്ടിയിൽ നിർമ്മിച്ച വ്യാപാരി ടവർ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ടി.നസറുദ്ദീൻ സ്മാരക ഹാൾ രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. ആശ്രയ പദ്ധതിയിൽ നിന്നുള്ള പത്ത് ലക്ഷം രൂപയുടെ മരണാനന്തര സഹായം മന്ത്റി എം. ബി രാജേഷ് വിതരണം ചെയ്തു. കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ .മോഹനൻ വിശിഷ്ടാതിഥിയായി. ജില്ലാ വ്യാപാരി ക്ഷേമപദ്ധതിയിൽ നിന്നുള്ള മരണാനന്തര ആനുകൂല്യം മേയർ ടി.ഒ മോഹനനും വെൽഫെയർ സൊസൈ​റ്റിയിൽ നിന്നുള്ള ആനുകൂല്യം രാമചന്ദ്രൻ കടന്നപ്പള്ളി എം. എൽ. എയും വിതരണം ചെയ്തു. പി.ജനാബ് . കുഞ്ഞാവുഹാജി, പുനത്തിൽ ബാഷിത്ത്, എം.കെ തോമസ് കുട്ടി, എന്നിവർ പ്രസംഗിച്ചു.

കേന്ദ്രവിഹിതം വെട്ടികുറച്ചതിൽ കേരളത്തിന് നഷ്ടം 30,000 കോടി :എം.ബി രാജേഷ്

കണ്ണൂർ: കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകാനുള്ള വിഹിതം വെട്ടികുറച്ചതു കൊണ്ട് മാത്രം ഈ സാമ്പത്തിക വർഷം കേരളത്തിനുണ്ടായ വരുമാന നഷ്ടം 30,000 കോടി രൂപയാണെന്ന് തദ്ദേശ മന്ത്റി എം.ബി രാജേഷ് പറഞ്ഞു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ പാറക്കണ്ടിയിൽ നിർമ്മിച്ച വ്യാപാരി ടവർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജി.എസ്.ടി വന്നതോടുകൂടി സംസ്ഥാനത്തിന് ഒരു നികുതിയും ചുമത്താൻ കഴിയാതെയായെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴും കേരളത്തിന്റെ കടം വർദ്ധിച്ചുവെന്നാണ് പറയുന്നത്. 20 വർഷം കൊണ്ട് ആഭ്യന്തര വരുമാനം പതിമൂന്നിരട്ടിയായി വർദ്ധിച്ചു. അത് ആരും പറയുന്നില്ല. കേരളത്തിന്റെ കടത്തേക്കാൾ കൂടുതലാണ് കേന്ദ്രസർക്കാരിന്റെ കടം. കേരളത്തിന്റെ കടവും വരുമാനം തമ്മിലുള്ള അനുപാതം 39 ശതമാനമാണ്. എന്നാൽ കേന്ദ്രത്തിന്റെ കടവും വരുമാനം തമ്മിലുള്ള അനുപാതം 69 ശതമാനമാണ്. ഇതുവച്ച് നോക്കുമ്പോൾ സംസ്ഥാനം അധികം കടമെടുത്തുവെന്ന് പറഞ്ഞത് തെ​റ്റാണെന്നും എം.ബി രാജേഷ് പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.