പുനലൂർ: നഗരത്തിലെ ഹോട്ടൽ കുത്തി തുറന്ന് പട്ടാപ്പകൽ മോഷണം. അര ലക്ഷത്തോളം രൂപ കവർന്നു. ശ്രീരാമവർമ്മപുരം മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. ജീവനക്കാർ കുറവായതിനാൽ മാനേജർ ജ്യോതിർന്നിസ അടുക്കളയിൽ ജോലിയിലായിരുന്നു. ഈ സമയം പൂട്ടിയിട്ടിരുന്ന കാഷ് കൗണ്ടർ കുത്തിത്തുറന്നാണ് പണവും രേഖകളും അപഹരിച്ചതെന്ന് പുനലൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മേശക്കുള്ളിൽ സാധനം വാങ്ങിയ കടയിൽ കൊടുക്കുവാൻ വച്ചിരുന്ന 45,000 രൂപയും പഴ്സിൽ ഇരുന്ന 4000 രൂപയും പാൻ കാർഡ്, ആധാർ കാർഡ് ,ഐഡി കാർഡ് തുടങ്ങിയ രേഖകളുമാണ് നഷ്ടപ്പെട്ടത്.
12 മണി മുതലാണ് ഇവിടെ ഭക്ഷണ വിതരണം അതുകൊണ്ടുതന്നെ രാവിലെ കടയിൽ ആൾക്കാർ എത്താറില്ല. ഇക്കാരണത്താൽ കടയുടെ മുൻവശം തുറന്നിട്ടിരിക്കുകയായിരിക്കു
പുനലൂർ പൊലീസ് സ്ഥലത്തെത്തി പരിശോധനകൾക്ക് ശേഷം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |