കൊല്ലം: കശുഅണ്ടി തൊഴിലാളികളുടെ അവശതാപെൻഷൻ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കശു അണ്ടി തൊഴിലാളി സെന്റർ (എ.ഐ.യു.ടി.യു.സി) 16, 17 തീയതികളിൽ കൊല്ലത്തെ ക്ഷേമനിധി ബോർഡ് ചീഫ് ഓഫീസിന് മുന്നിൽ 48 മണിക്കുർ സത്യഗ്രഹ സമരം നടത്തും.
കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ് നിലവിൽ വന്നകാലം മുതൽ നൽകിവരുന്ന ഒന്നാണ് എക്സ്ഷ ധനസഹായവും അവശതാപെൻഷനും. മാരകരോഗങ്ങൾ ബാധിച്ച ആയിരക്കണക്കിന് കശു അണ്ടി തൊഴിലാളികൾക്ക് ആശ്വാസമായിരുന്നു ഈ ധനസഹായവും പെൻഷനും. സർക്കാർ ധനസഹായം നൽകുന്ന ക്ഷേമനിധി ബോർഡുകൾ ഇനിമുതൽ സർക്കാർ വിഹിതം ഉപയോഗിച്ച് അവശതാപെൻഷൻ നൽകരുതെന്നാണ് ധനവകുപ്പിന്റെ സർക്കുലർ പറയുന്നത്. 58 വയസായി റിട്ടയർ ചെയ്തതിനുശേഷം മാത്രം പെൻഷൻ എന്നതാണ് ക്ഷേമനിധി ബോർഡിന്റെയും സമീപനം. ഇത് രോഗികളായ തൊഴിലാളികളോടുള്ള കടുത്ത ക്രൂരതയാണ്. തീരുമാനം പിൻവലിച്ച് അവശതാപെൻഷൻ കുടിശിക സഹിതം പുനസ്ഥാപിക്കണമെന്ന് സെന്റർ ഭാരവാഹികൾ ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി എസ്. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷൈല, കെ.ജോൺ, എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ ബി. രാമചന്ദ്രൻ, ആർ.ഹരിദാസൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |