SignIn
Kerala Kaumudi Online
Saturday, 20 April 2024 8.44 AM IST

അറസ്റ്റ് ആവശ്യപ്പെട്ട് സ്റ്റേഷനിൽ തള്ളിക്കയറി യൂത്ത് കോൺഗ്രസ്

കൊല്ലം: കഴിഞ്ഞ ദിവസം യൂത്ത് കൊൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കൊൺഗ്രസ് പ്രവർത്തകർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. മണിക്കൂറുകളോളം സ്‌റ്റേഷൻ കവാടത്തിൽ കുത്തിയിരുന്ന പ്രവർത്തകരെ പിന്നീട് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.

അക്രമികൾക്കെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു സ്റ്റേഷനിലേക്ക് തള്ളിക്കയറിയത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അരുൺരാജ്, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ജെ. പ്രേംരാജ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഫൈസൽ കുളപ്പാടം, ആർ.എസ്. അബിൻ, സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ്, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ഷെഫീക്ക് കിളികൊല്ലൂർ, തൗഫീക്ക് അഞ്ചൽ, അനിൽ മത്തായി, ശരത് മോഹൻ, പിണയ്ക്കൽ ഫൈസ്, അസൈൻ പള്ളിമുക്ക്, വിനു മംഗലത്ത്, ഷാഫി ചെമ്മാത്ത്, ഫെബ, ഉല്ലാസ് ഉളിയക്കോവിൽ, സൈജു, അനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം. തന്റെ ആഡംബര റിസോർട്ട് വാസം പുറത്തുകൊണ്ടുവന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ യൂത്ത് കമ്മിഷൻ ചെയർപേഴ്സൺ നൽകിയ ക്വട്ടേഷൻ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്ത് നടപ്പാക്കുകയായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

അക്രമി സംഘത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങളും

കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഘത്തിൽ നഗരത്തിലെ കുപ്രസിദ്ധ ക്വട്ടേഷൻ സംഘാംഗങ്ങളും ഉൾപ്പെട്ടിരുന്നതായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.പി.എമ്മിന് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് കരിങ്കൊടി പ്രതിഷേധത്തെ തടയാൻ ക്രിമിനലുകളെ ഇറക്കിയതെന്നും കുരുവിള പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.