കൊല്ലം: സ്ഥിരം കുറ്റവാളികളായ മൂന്നുപേരെ കാപ്പ ചുമത്തി നാടുകടത്തി. കടവൂർ വില്ലേജിൽ കാട്ടുവിള പടിഞ്ഞാറ്റതിൽ അരുൺ (36), ശക്തികുളങ്ങര വില്ലേജിൽ കന്നിമേൽ ചേരി പെരുങ്കുഴിയിൽ വീട്ടിൽ ശബരി (22), ശക്തികുളങ്ങര വില്ലേജിൽ കന്നിമേൽചേരി ലാലാജി ഭവനിൽ മനു (25) എന്നിവരെയാണ് കാപ്പ ചുമത്തി ജില്ലയിൽ നിന്ന് ആറുമാസത്തേക്ക് പുറത്താക്കിയത്. അരുൺ നാല് ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളതും മുമ്പ് കാപ്പ നിയമ പ്രകാരം തടവ് ശിക്ഷ അനുഭവിച്ചിട്ടുള്ളതുമാണ്. മനു, ശബരി എന്നിവർക്കെതിരെ ശക്തികുളങ്ങര സ്റ്റേഷനിൽ ആറും, നാലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കൊല്ലം സിറ്റി പൊലീസ് ചീഫ് സമർപ്പിച്ച റിപ്പോർട്ടിൻ പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി നിശാന്തിനിയാണ് ഉത്തരവിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |