കൊല്ലം: പത്തനാപുരത്ത് വനിതാ ദന്തഡോക്ടറെ വായിൽ തുണിതിരുകി പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ഇന്ന് പത്തനാപുരം കോടതി വീണ്ടും പരിഗണിക്കും. പ്രതി കുണ്ടയം കാരംമൂട് സൽദാൻ മൻസിലിൽ മുഹമ്മദ് സൽദാനെ (24) ഹാജരാക്കും. പത്തനാപുരം മജിസ്ട്രേറ്റ് അവധിയിലായിരുന്നതിനാൽ നേരത്തെ ചുമതലയുള്ള കടയ്ക്കൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. എന്നാൽ വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ലൈംഗികാതിക്രമം നടന്നതായുള്ള രണ്ടാം മൊഴികൂടി ചേർത്ത് കൂടുതൽ കടുത്ത വകുപ്പുകളോടെയാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസ്. ഇത് പ്രതിക്ക് കൂടുതൽ ദോഷകരമാകും. 26ന് വൈകിട്ട് 6.30ന് ക്ളിനിക്ക് അടച്ച് വീട്ടിൽ പോകാനുള്ള തയ്യാറെടുപ്പ് നടത്തുമ്പോഴാണ് പ്രതി അതിക്രമം കാട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |