കൊച്ചി: കാപ്പെക്‌സിനായി കാസർകോട്ടെ കർഷകരിൽ നിന്ന് തോട്ടണ്ടി സംഭരിച്ച വ്യവസായ സ്ഥാപനത്തിനുള്ള 1.18 കോടിയുടെ കുടിശ്ശിക മൂന്ന് മാസത്തിനകം നൽകാൻ ഹൈക്കോടതി ഉത്തരവ്. വിജിലൻസ് അന്വേഷണത്തിന്റെ പേരിൽ സർക്കാർ ഉയർത്തിയ തടസം കാരണം തുക നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചെർക്കളയിലെ മാഷൂഖ് ട്രേഡിംഗ് കമ്പനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ.നഗരേഷിന്റെ ഉത്തരവ്. 2019ലാണ് ഹർജിക്കാർ 452 ടൺ തോട്ടണ്ടി സംഭരിച്ച് നൽകിയത്. ഇതിന്റെ 80 ശതമാനം തുകയും കൈമാറിയിരുന്നു. എന്നാൽ മുഖ്യമന്ത്രി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടെന്ന് പറഞ്ഞ് ബാക്കി തുക നൽകിയില്ല. തുടർന്ന് നടന്ന ഓഡിറ്റിലും വിജിലൻസ് അന്വേഷണത്തിലും തങ്ങൾക്കെതിരെ പരാമർശമില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |