കൊല്ലം: ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന സർക്കാർ നിലപാട് പുന:പരിശോധിക്കണമെന്ന് കേരള സ്റ്റേറ്റ് പെർഷണേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ജീവനക്കാർക്കും പെൻഷൻകാർക്കും 15 ശതമാനം ക്ഷാമബത്ത കുടിശ്ശിക ഉള്ളപ്പോൾ സർക്കാർ നിലപാട് ആശങ്കാജനകമാണ്. ശമ്പളത്തിന്റെ ഭാഗമാണ് ക്ഷാമബത്തയെന്ന് സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും വിധിച്ചിട്ടുള്ള സാഹചര്യത്തിൽ ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ നൽകിയിട്ടുള്ള സത്യവാങ്മൂലം പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് വി.എം. മോഹനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി മൈക്കിൾ സിറിയക്ക്, പി. രാധാകൃഷ്ണ കുറുപ്പ്, ഡോ. വർഗ്ഗീസ് പേരയിൽ, ജെയ്സൺ മാന്തോട്ടം, വടയക്കണ്ടി നാരായണൻ, പി.ടി. ജേക്കബ്ബ് മാത്തച്ചൻ പ്ലാന്തോട്ടം, ബാബു, ജോസഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |