കോട്ടയം: സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി മീനച്ചിൽ, വൈക്കം താലൂക്കുകളിലെയും ഈരാറ്റുപേട്ട, വൈക്കം നഗരസഭകളിലെയും ആരോഗ്യപ്രവർത്തകരുടെയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെയും യോഗം മീനച്ചിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു. ആർ.ഡി.ഒ. പി.ജി. രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരും ഹെൽത്ത് സൂപ്പർവൈസർമാരും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഭക്ഷണ സാധനം ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും പരിശോധന കർശനമാക്കി ആഴ്ച തോറും റിപ്പോർട്ട് നൽകാൻ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് ആർ.ഡി.ഒ നിർദ്ദേശം നൽകി. ഭക്ഷ്യ വ്യാപാരികൾ ലൈസൻസ്, തൊഴിലാളികളുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, കുടിവെള്ളം പരിശോധിച്ച റിപ്പോർട്ട്, നഗരസഭ/പഞ്ചാത്ത് ലൈസൻസ് എന്നിവ നേടിയിരിക്കണം. ശുചിത്വം ഉറപ്പാക്കണം. ഭക്ഷ്യവസ്തുക്കൾ മൂടി വയ്ക്കണം. ഭക്ഷ്യാവശിഷ്ടങ്ങൾ സംസ്‌കരിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |