കോട്ടയം: പഴയിടത്ത് വൃദ്ധദമ്പതികളായ റിട്ട.പൊതുമരാമത്ത് സൂപ്രണ്ട് തീമ്പനാൽ (ചൂരപ്പാടിയിൽ) എൻ.ഭാസ്‌കരൻ നായർ (75), ഭാര്യ റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ബന്ധു ചൂരപ്പാടിയിൽ അരുൺ ശശിയുടെ (31) ശിക്ഷ നാളെ വിധിക്കും. ഇരുഭാഗത്തിനും പറയാനുള്ളത് കേട്ട കോടതി ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് നാളത്തേയ്ക്ക് മാറ്റുകയായിരുന്നു.
കുറ്റം ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയാതിരുന്ന അരുൺ ശിക്ഷയിൽ പരമാവധി ഇളവ് വേണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. ഏക സഹോദരിയുടെ ഭർത്താവിന് കാൻസർ ബാധിച്ചതിനാൽ അരുൺ മാത്രമാണ് ആശ്രയമെന്നും മനപരിവർത്തനത്തിനുള്ള അവസരം കൊടുക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ പ്രായവും മറ്റ് സാഹചര്യങ്ങളും പരിഗണിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വൃദ്ധദമ്പതികളെ ഒരുദയവുമില്ലാതെ കൊലപ്പെടുത്തിയ അരുൺ മറ്റ് കേസുകളിലും പ്രതിയാണെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കൊലപാതകം (302), ഭവന ഭേദനം (449), കവർച്ച (397) എന്നീ കുറ്റങ്ങളിലാണ് കോട്ടയം അഡീഷണൽ സെഷൻസ് ജഡ്ജി ജെ.നാസർ ശിക്ഷ വിധിക്കുക. 2013 ആഗസ്റ്റ് 28ന്
തങ്കമ്മയുടെ സഹോദരപുത്രനായ അരുൺ ഇരുവരേയും കൊലപ്പെടുത്തി സ്വർണവും പണവും അപഹരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |