പൊൻകുന്നം: സ്റ്റോപ്പിൽ നിറുത്താത്തത് ചോദ്യം ചെയ്ത കാഞ്ഞിരപ്പള്ളി എസ്.ഡി.കോളേജ് വിദ്യാർത്ഥിയായ രാമാനുജിനെ കെ.എസ്.ആർ.ടി.സി.ബസ് കണ്ടക്ടർ ടിക്കറ്റ് മെഷീനുപയോഗിച്ച് മർദ്ദിച്ചതായി പരാതി. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് രാമാനുജിന്റെ അച്ഛൻ പൊൻകുന്നം മാനമ്പള്ളിൽ അനിൽകുമാർ പരാതി നൽകി. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ, കെ.എസ്.ആർ.ടി.സി.വിജിലൻസ് വിഭാഗം എന്നിവർക്കാണ് പരാതി നൽകിയത്.
കോളേജിന് മുന്നിലെ സ്റ്റോപ്പിൻ ഇറക്കാൻ ആവശ്യപ്പെട്ടെങ്കിലും എരുമേലി ഡിപ്പോയിലെ ആർ.എൻ.സി.870ാം നമ്പർ ബസ്സിലെ കണ്ടക്ടർ വിസമ്മതിച്ചു. ഫുൾടിക്കറ്റെടുത്താണ് മകൻ യാത്ര ചെയ്തത്. ബസ് നിർത്താതെ വന്നപ്പോൾ വിദ്യാർത്ഥി ബെല്ലടിച്ചെന്നുപറഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി രാമാനുജ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |