കോട്ടയം : മരുന്നിന് പോലും സുരക്ഷയില്ലാത്ത കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിന്റെ ശോച്യാവസ്ഥ അതിലും ദയനീയമാണ്. ഗൈനക്കോളജി വിഭാഗത്തിലെ പ്രധാന പ്രവേശന കവാടത്തിലാണ് രോഗികളുടെ കൂട്ടിരിപ്പുകാർ വിശ്രമിക്കുന്നതും അന്തിയുറങ്ങുന്നതും. കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നായി നൂറുകണണക്കിന് പേരാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. സമീപത്തെ മരച്ചുവവടുകളും, കെട്ടിടത്തിന്റെ മറ്റൊരു വശത്തെ ഷെഡ്ഡിലും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിലും വിശ്രമിക്കേണ്ട ഗതികേടിലാണ് കൂടെയത്തുന്നവർ. എന്തിന് ഭക്ഷണം പോലും കഴിക്കുന്നത് ഇവിടെയിരുന്നാണ്. പ്രവേശനകവാടത്തിൽ തുരുമ്പെടുത്ത് കാലപ്പഴക്കം ചെന്ന ഇരിപ്പിടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് നിലകളിലായി പ്രവർത്തിക്കുന്ന ഗൈനക്കോളജി വിഭാഗത്തിലെ പ്രവേശന കവാടത്തിൽ നാല് സെക്യൂരിമാരാണുള്ളത്.
ലിഫ്റ്റുണ്ട്, ഓപ്പറേറ്ററില്ല
ലിഫ്റ്റ് സംവിധാനമുണ്ടെങ്കിലും ഓപ്പറേറ്റർമാർ ഇല്ല. സി.സി.ടി.വി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തിക്കാറില്ല. വാർഡുകളുടെ മുൻപിലെ വരാന്തകളിലും കെട്ടിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്തുമാണ് രോഗികളുടെയും, കൂട്ടിരിപ്പുകാരുടെയും സാധന സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്നത്. മോഷണം പതിവാണെന്നും കൂട്ടിരിപ്പുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |