മുണ്ടക്കയം . മഴ ശക്തമായതോടെ മലയോരമേഖലയിൽ പനി വ്യാപകമാകുന്നു. എലിപ്പനി, ഡെങ്കിപ്പനി, വൈറല്‍പ്പനിയും വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്തു. കൂടാതെ കുട്ടികള്‍ക്കിടയിൽ തക്കാളിപ്പനിയും. ശരീരവേദന, സന്ധിവേദന, വിട്ടുമാറാത്ത ക്ഷീണം, തലവേദനയോടുകൂടിയ ജ്വരം, വിറയല്‍ എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളര്‍ച്ച, ശരീരവേദന, തലവേദന, ഛര്‍ദ്ദി, വിശപ്പില്ലായ്‌മ, മനംപുരട്ടല്‍, കണ്ണിനു ചുവപ്പ്, നീര്‍വീഴ്‌ച, വെളിച്ചത്തേക്കു നോക്കാന്‍ പ്രയാസം എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അലക്ഷ്യമായി വലിച്ചെറിയുന്ന പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ടയറുകള്‍, ചിരട്ടകള്‍, പ്ലാസ്‌റ്റിക് കവറുകള്‍, മുട്ടത്തോടുകള്‍ എന്നിവയില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നത് കൊതുക് പെരുകാന്‍ ഇടയാക്കും. ഈഡിസ് കൊതുകുകള്‍ പകല്‍ സമയം കടിക്കുന്നതിനാല്‍ ശരീരം മറയുംവിധം വസ്‌ത്രം ധരിക്കണം, എല്ലാ ഞായറാഴ്‌ചകളിലും വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം, സ്വയംചികിത്സ പാടില്ല, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ മരുന്ന് വാങ്ങി കഴിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |