കോട്ടയം . ലഹരി മാഫിയയിൽ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിനുള്ള സർക്കാർ ബോധവത്ക്കരണ പദ്ധതിയായ വിമുക്തി ഈ അദ്ധ്യയന വർഷം മുതൽ കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കാൻ എക്സൈസ്. 'സ്‌കൂളുകൾക്ക് ചുറ്റും വല വിരിച്ച് ലഹരി മാഫിയ 'എന്ന കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി. കൊവിഡിനെ തുടർന്ന് രണ്ടു വർഷമായി ക്ലാസുകൾ സജീവമാകാതിരുന്നതിനാൽ ലഹരിമാഫിയ ഇത്തവണ കൂടുതൽ പിടിമുറുക്കുമെന്നാണ് കണക്കുകൂട്ടൽ. വിവിധ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് പദ്ധതി നടത്തിപ്പ്. വിമുക്തിയുടെ കീഴിൽ സ്‌കൂൾ - കോളേജ് തലങ്ങളിൽ ലഹരി വിമുക്ത ക്ലബുകൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ, നാഷണൽ സർവീസ് സ്‌കീം, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകൾ, സംസ്ഥാന ലൈബ്രറി കൗൺസിൽ, ലഹരി വിമുക്ത ഓർഗനൈസേഷനുകൾ, വാർഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ സ്ത്രീകളുടെയും യുവാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മകൾ തുടങ്ങിയ പ്രവർത്തനങ്ങളാണ് വിമുക്തിമിഷന്റേത്.
എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർ സോജ സെബാസ്റ്റ്യൻ പറയുന്നു.
ഇന്നലെ പ്രവേശനോത്സവത്തിൽ മിക്ക സ്‌കൂളുകളിലും വിമുക്തി കാർഡ് കുട്ടികൾക്ക് വിതരണം ചെയ്തു. മയക്കുമരുന്ന് വിൽക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും വിവരങ്ങൾ എക്‌സൈസ് അധികൃതരെ അറിയിക്കുന്നതിനുള്ള ടോൾ ഫ്രീ നമ്പർ കാർഡിലുണ്ട്. കുട്ടികളോ അദ്ധ്യാപകരോ അറിയിച്ചാൽ നടപടി എടുക്കും. ആന്റിനർക്കോട്ടിക് ക്ലബുകൾ കൂടുതൽ സജീവമാക്കും. പാലായിൽ ഡീ അഡിക്‌ഷൻ സെന്റർ വിപുലമായ സജ്ജീകരണങ്ങളോടെ എക്‌സൈസ് വകുപ്പ് നടത്തുന്നുണ്ട്. വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |