കോട്ടയം . ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങുമ്പോൾ പാകം ചെയ്‌ത സമയമടക്കം രേഖപ്പെടുത്തണമെന്ന നിർദ്ദേശം ഒരു വിഭാഗം ഹോട്ടലുടമകൾ സ്വാഗതം ചെയ്യുമ്പോൾ കാര്യക്ഷമമായി നടപ്പാക്കുമോ എന്ന് ഉപഭോക്താക്കൾക്ക് ആശങ്ക. നേരത്തെ ഇക്കാര്യം ചെയ്തിരുന്നെങ്കിൽ മരണം ഉൾപ്പെടെ ഒഴിവാക്കാമായിരുന്നുവെന്നാണ് ഭൂരിഭാഗം ഉപഭോക്താക്കളും പറയുന്നത്. അതേസമയം ഓൺലൈൻ പാഴ്‌സലുകൾ വീട്ടിലെത്തിക്കുന്നതിന് തൊട്ടുമുമ്പ് സ്റ്റിക്കർ പതിപ്പിക്കാനുള്ള സാഹചര്യവും തള്ളാനാകില്ല. പഴകിയ ഭക്ഷണമാണ് ദുരന്തങ്ങളുണ്ടാക്കുന്നത്. അതിനാൽ പാചകം ചെയ്യുന്ന സമയം മാത്രം രേഖപ്പെടുത്തിയാൽ പ്രയോജനമുണ്ടാകുമോയെന്ന സംശയുമുണ്ട്. തിരക്കേറിയ സമയങ്ങളിൽ ഭക്ഷണ വിതരണം താളം തെറ്റാനും നിർദ്ദേശം കാരണമാകും.
പഴകിയ മാംസവും മീനും ഒഴിവാക്കാൻ നടപടിയില്ല.
ഫ്രീസറിൽ ദിവസങ്ങൾ സൂക്ഷിച്ച മാംസവും മീനും പാകം ചെയ്ത് വിൽക്കാൻ പുതിയ നിർദ്ദേശത്തിന് കഴിയില്ല. കൂടാതെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഭക്ഷ്യ സുരക്ഷാവകുപ്പ് നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. സ്റ്റിക്കർ പ്രിന്റ് ചെയ്യാനുള്ള താമസം, ചെലവ് എന്നിവ ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഹോട്ടലുടമകൾക്കും അതൃപ്തിയുണ്ട്. പാഴ്‌സലിനായി കൂടുതൽ ചാർജ് ഈടാക്കുന്നില്ലെങ്കിലും വർദ്ധിപ്പിക്കേണ്ടി വരുമെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്.
ഉപഭോക്താക്കളുടെ ആശങ്കകൾ.
ഓൺലൈൻ ഓർഡർ വീട്ടിലെത്തിക്കുന്നതിന് തൊട്ടുമുമ്പ് മാത്രം സ്റ്റിക്കർ പതിപ്പിക്കാം.
പാചകം ചെയ്യുന്ന മാറ്റി പഴകിയ സാധനങ്ങൾ ഫ്രഷാക്കാം.
ഫ്രീസറിലെച ഇറച്ചിയും മീനും തുടർന്നും നൽകുന്നത് തടയാനാവില്ല.
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പുകുട്ടി പറയുന്നു.
പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഇക്കാര്യത്തിൽ തൊഴിലാളികൾക്കു കൃത്യമായ പരിശീലനം നൽകും. ഭൂരിഭാഗം ഹോട്ടൽ തൊഴിലാളികളും അന്യ സംസ്ഥാനക്കാരാണെന്നത് പ്രധാന വെല്ലുവിളിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |