കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം ക്രൈംബ്രാഞ്ചിലെ സ്‌പെഷ്യൽ വിംഗ് അന്വേഷണം നടത്തണമെന്നും ഉത്തരവാദികളുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഷൈനു ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വനാഥന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകാൻ സംസ്ഥാന സർക്കാർ തയാറാകണം. സർക്കാർ പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപ വനവാസി സഹോദരങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും സഹായധനം പത്തുലക്ഷം രൂപയായി ഉയർത്തണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു. ജില്ലാ കളക്ടർക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുളള നിവേദനവും ഭാരവാഹികൾ സമർപ്പിച്ചു.
ജില്ലാ ജോയന്റ് ട്രഷറർ ജഗപ്രേമാനന്ദ് അദ്ധ്യക്ഷനായി. രാംദാസ് വേങ്ങേരി, സുരേഷ് ആയഞ്ചേരി, സതീഷ് മലപ്രം, ബൈജു തിരുവമ്പാടി, ലജിതാ ബിജു, സുബീഷ് ഇല്ലത്ത്, പി.കെ. പ്രേമാനന്ദ്, ബാബു മറക്കാട്ട്, വിനോദ് നമ്പൂതിരി, സത്യനാഥ് വള്ളിക്കാട് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |