SignIn
Kerala Kaumudi Online
Saturday, 26 July 2025 10.30 AM IST

പഹൽഗാം മുതൽ വെടിനിറുത്തൽ കരാർ ലംഘനം വരെ

Increase Font Size Decrease Font Size Print Page
e

 ഏപ്രിൽ 22 - പഹൽഗാം ഭീകരാക്രമണം. 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടു

 ഏപ്രിൽ 23 - പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ റദ്ദാക്കി. പാകിസ്ഥാൻ പൗരന്മാരുടെ വീസ റദ്ദാക്കി.

 ജമ്മു കാശ്‌മീർ നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഷെല്ലാക്രമണത്തിന് പാകിസ്ഥാൻ വീണ്ടും തുടക്കമിട്ടു

 മേയ് 7 - ഓപ്പറേഷൻ സിന്ദൂർ. പാകിസ്ഥാനിലെയും പാക് അധീന കാശ്‌മീരിലെയും ഭീകര പരിശീലനകേന്ദ്രങ്ങൾ തകർത്തു. 100ൽപ്പരം ഭീകരർ കൊല്ലപ്പെട്ടു.

മേയ് 8 രാത്രി - ജമ്മുവിലെയും പഞ്ചാബിലെയും സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ ഡ്രോൺ - മിസൈൽ ആക്രമണം. ഒറ്റ മിസൈലും ലക്ഷ്യം കണ്ടില്ല. ഡ്രോണുകളും മിസൈലുകളും ഇന്ത്യ തകർത്തു തരിപ്പണമാക്കി. ശക്തമായി തിരിച്ചടിച്ചു.

മേയ് 9 - ലാഹോറിലെ എയർ ഡിഫൻസ് സിസ്റ്രം ഇന്ത്യൻ സേന തകർത്തു. രാത്രി വീണ്ടും പാക് ഡ്രോണുകളും ഫത്താ മിസെലും ഉൾപ്പെടെ പാകിസ്ഥാൻ പ്രയോഗിച്ചു. 26 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യ നിർവീര്യമാക്കി. സിയാൽകോട്ട്, രാജ്യാന്തര അതിർത്തി, നിയന്ത്രണരേഖയിലും അതിരൂക്ഷമായി തിരിച്ചടിച്ചു.

മേയ് 10 രാവിലെ - ഇന്ത്യൻ സേന 10ൽപ്പരം പാകിസ്ഥാൻ വ്യോമ താവളങ്ങളും എയർ സ്ട്രിപ്പുകളും തകർത്തു

മേയ് 10 ഉച്ച - യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വിഷയത്തിൽ ഇടപെട്ട് അടിയന്തര വെടിനിർത്തലിന് ശ്രമം നടത്തി

 മേയ് 10 വൈകിട്ട് 3.35ന് - പാകിസ്ഥാൻ ‌‌ഡി.ജി.എം.ഒ (ഡയറക്‌ടർ ജനറൽ ഒഫ് മിലിട്ടറി ഓപ്പറേഷൻസ്) ഇന്ത്യൻ ഡി.ജി.എം.ഒയെ വിളിച്ചു

 മേയ് 10 - വൈകീട്ട് 5 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ

 മേയ് 10 രാത്രി - വെടിനിർത്തൽ കരാർ ലംഘിച്ചു പാകിസ്ഥാൻ. അതിർത്തി മേഖലകളിൽ ഡ്രോൺ ആക്രമണം

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.