കോഴിക്കോട്: കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കാനായി ആവിഷ്‌കരിച്ച ഓഹരി അധിഷ്ഠിത ചികിത്സാ വരുമാന പദ്ധതിയ്ക്ക് തുടക്കമായി. ഷെയർ ഡി കോംബോയുടെ ഉദ്ഘാടനം പൊതുമരാമത്ത് - ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
വിശ്വാസ്യതയുമാണ് ജനങ്ങളുടെ പിന്തുണയും ജില്ല സഹകരണ ആശുപത്രിയുടെ വളർച്ചയ്ക്ക് അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. മാറ്റം ഉൾക്കൊണ്ടുള്ള നവീകരണമാണ് ആശുപത്രിയിൽ നടക്കുന്നത്. ആരോഗ്യമേഖല ലോകത്ത് എല്ലായിടത്തും വില്പനച്ചരക്കാകുമ്പോൾ കേരളത്തിൽ അവസ്ഥ വ്യത്യസ്തമാകാൻ കാരണം സർക്കാരിന്റെ സമീപനവും ഇത്തരത്തിലുള്ള സഹകരണ പ്രസ്ഥാനങ്ങളുമാണെന്നും മന്ത്രി പറഞ്ഞു.
പ്രസിഡന്റ് പ്രൊഫ.പി.ടി. അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ വി.കെ.സി മമ്മദ് കോയ, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാൻ, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എം. ഷീജ, മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് കെ.വി. ഹസീബ്,മെഡിക്കൽ സുപ്രണ്ട് ഡോ.അരുൺ ശിവശങ്കർ എന്നിവർ ആശംസയർപ്പിച്ചു. സി.ഇ.ഒ എ.വി.സന്തോഷ്‌കുമാർ പദ്ധതി വിശദീകരിച്ചു. വൈസ് ചെയർപേഴ്‌സൺ കെ.കെ.ലതിക സ്വാഗതവും പബ്ലിക് റിലേഷൻസ് ഓഫീസർ എ.കെ. മോഹനൻ നന്ദിയും പറഞ്ഞു.
രണ്ട് ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം വരെയുള്ള ഓഹരി നിക്ഷേപ പദ്ധതിയാണ് ഷെയർ ഡി കോംബോയുടേത്. 50 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആശുപത്രിയിൽ ഏറ്റെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |