മഞ്ചേരി: അടിസ്ഥാന വികസന സൗകര്യങ്ങൾക്ക് മുൻഗണന നൽകി മഞ്ചേരി നഗരസഭാ വികസന സെമിനാർ. പാർപ്പിടം, വ്യവസായം, കൃഷി, ശുചിത്വ മാലിന്യ സംസ്കരണം എന്നിവയ്ക്ക് മുൻഗണന നൽകി 32 കോടി രൂപയുടെ പദ്ധതികൾ സെമിനാറിൽ നിർദ്ദേശിച്ചു. 2023-24 വാർഷിക പദ്ധതിക്ക് മുന്നോടിയായാണിത്. നഗരസഭ കാര്യാലയത്തിൽ ഷീ സ്റ്റേ, കരുവമ്പ്രം വ്യവസായ കേന്ദ്രത്തിൽ നാളികേര സംസ്കരണ കേന്ദ്രം, ചെരണിയിൽ ടേക്ക് എ ബ്രേക്ക് എന്നിവയാണ് പ്രധാന പദ്ധതികൾ. വിവിധ റോഡുകളുടെ അറ്റക്കുറ്റപ്പണിക്കായി നാല് കോടി, അങ്കണവാടി, സ്കൂൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവയുടെ നവീകരണത്തിനായി എട്ട് കോടി, എസ്.സി മേഖലയ്ക്ക് ഒരു കോടി, ആരോഗ്യമേഖലയ്ക്ക് ഒരു കോടി എന്നിവയാണ് വകയിരുത്തിയത്. ടൗൺഹാളിൽ നടന്ന സെമിനാർ നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു.ന്ധിച്ചു. കമ്മിറ്റി ചെയർമാൻ വലിയാട്ട് സമീർ, കൺവീനർ മുല്ലക്കോയ, ട്രഷറർ അബ്ദുസലാം, കഫ്സുൾ കബീർ എന്നിവർ നേതൃത്വം നൽകി. ഉദ്ഘാടന മത്സരത്തിൽ ചെറുമുക്ക് യൂത്ത് ഫെഡറേഷൻ ക്ലബ്ബും ഫിഷർമാൻ പരപ്പനങ്ങാടിയും തമ്മിലായിരുന്നു ആദ്യ മത്സരം.ടൈബ്രേക്കറിലൂടെ യൂത്ത് ഫെഡറേഷൻ ചെറുമുക്ക് വിജയികളായി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |