തിരൂർ: മൂന്ന് ദിവസങ്ങളിലായി തിരൂർ തുഞ്ചൻപറമ്പിൽ നടന്നു വരുന്ന തുഞ്ചൻ ഉത്സവം ഇന്ന് സമാപിക്കും. ഇന്നലെ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമരവും സ്ത്രീകളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടന്നു.
ആദ്യ സെക്ഷൻ കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. എം.ടി വാസുദേവൻ നായർ ആമുഖ പ്രഭാഷണം നടത്തി.
പി.ബി ലൽക്കാർ അദ്ധ്യക്ഷയായിരുന്നു. കെ.സി. നാരായണൻ, സുനീത ടി.വി, ഡോ: രാധാമണി അയിങ്കലത്ത്, രജനി സബോധ് എന്നിവർ സംസാരിച്ചു.
ഉച്ചക്ക് ശേഷം നടന്ന രണ്ടാം സെക്ഷൻ വൈശാഖൻ ഉദ്ഘാടനം ചെയ്തു. ഡോ. മിനി പ്രസാദ്, പി.വി. യാസിർ, അഡ്വ. വിക്രം കുമാർ, യു.എ മജീദ് എന്നിവർ സംസാരിച്ചു. തുടർന്ന് അക്ഷരശ്ലോകവും നാടക പ്രദർശനവും നടന്നു.
ഇന്ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കുറക്കോളി മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
ഇന്ന്
കേരളാ സാഹിത്യ അക്കാഡമിയുടെ സഹകരണത്തോടെ സമകാലകേരളവും സ്ത്രീ സ്വത്വാവിഷ്‌കാരങ്ങളും എന്ന സെമിനാർ നടക്കും. സാറ ജോസഫ്, വി.എസ്. ബിന്ദു, സോണിയ ഇ, പി.എം. ആതിര, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ.ഖദീജ മുംതാസ്, ഷംസാദ് ഹുസൈൻ, കെ. മുരളീധരൻ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |