മലപ്പുറം : ജില്ലയിലെ തീരദേശ മേഖലയിലെ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി പി.നന്ദകുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പൊന്നാനി താലൂക്ക് ഓഫീസിൽ യോഗം ചേർന്നു. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും കടൽ പ്രക്ഷുബ്ദമാവാൻ സാദ്ധ്യതയുള്ളതും കണക്കിലെടുത്താണ് മത്സ്യബന്ധനത്തിനായി യാനങ്ങൾ കടലിലിറങ്ങരുതെന്ന കർശന നിർദ്ദേശം നൽകിയത്. കഴിഞ്ഞ ദിവസം കടലിലിറങ്ങിയ ബോട്ടുകൾ കാലാവസ്ഥ പ്രക്ഷുബ്ദമായതിനെ തുടർന്ന് കരയ്ക്കടുപ്പിച്ചിരുന്നു. ഇനിയും നിർദ്ദേശം ലംഘിച്ച് മീൻപിടിത്തത്തിന് പോകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി വിപുലമായ പ്രചാരണ പ്രവർത്തനങ്ങളും നടത്തും. താലൂക്ക് തലങ്ങളിലെ ഇൻസിഡന്റ് റസ്‌പോണ്ട് സിസ്റ്റം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന കാര്യവും യോഗം വിലയിരുത്തി. ജില്ലയിലെ തീരദേശ മേഖലയിൽ മഴയെ തുടർന്നുണ്ടാകുന്ന അപകടങ്ങളിൽ കൃത്യമായി ഇടപെട്ട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |