തിരൂരങ്ങാടി: നഗരസഭ ചെമ്മാട് നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന്റെ മറവിൽ അനധികൃതമായി മണ്ണ് കടത്തി വിറ്റ സംഭവത്തിൽ നിയമവിരുദ്ധമായി നഗരസഭ അടവാക്കിയ പിഴത്തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി പൊതുഫണ്ടിലേക്ക് തിരിച്ചടയ്ക്കാൻ നഗര കാര്യ ഡയറക്ടർ ഉത്തരവിട്ടു.
എ.ഐ.വൈ.എഫ് നൽകിയ പരാതിയിലാണ് ഉത്തരവ്. വിവാദ സംഭവത്തിൽ ജിയോളജി വകുപ്പ് നഗരസഭാ സെക്രട്ടറിക്ക് 18,400 രൂപ പിഴയടയ്ക്കാൻ നോട്ടീസ് നൽകിയിരുന്നു. എതിർപ്പുകളെ മറികടന്ന് മുൻസിപ്പൽ ഫണ്ട് ഉപയോഗിച്ചാണ് പിഴത്തുക അടവാക്കിയത്.
തിരൂരങ്ങാടി നഗരസഭയും ഉദ്യോഗസ്ഥരും സ്വന്തം തെറ്റിനുള്ള പിഴ നഗരസഭാ ഫണ്ട് ഉപയോഗിച്ച് അടച്ച നടപടിക്കുള്ള തിരുത്താണ് ഉത്തരവെന്ന് എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |