SignIn
Kerala Kaumudi Online
Friday, 20 September 2024 1.34 AM IST

അനധികൃത ചെങ്കല്ല് ഖനനം വ്യാപകം; അനങ്ങാതെ അധികൃതർ

Increase Font Size Decrease Font Size Print Page
s
അനധികൃത ചെങ്കല്ല് ഖനനം നടക്കുന്ന ഓമാനൂർ തടപ്പറമ്പ് തടായി മലയിൽ നിന്ന്‌

കൊണ്ടോട്ടി: കൊണ്ടോട്ടി മേഖലയിൽ കടുത്ത പരിസ്ഥിതി പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉയർത്തി അനധികൃത ചെങ്കല്ല് ഖനനം വ്യാപകം. റവന്യൂ ഭൂമി ഉൾപ്പെടെ കൈയേറിയാണ് ഖനനം നടത്തുന്നത്. ഖനനത്തിനു വേണ്ട പ്രാഥമിക അനുമതികൾ പോലും ഇല്ലാതെയും അനുമതി നേടിയെടുത്ത ശേഷം നിയമലംഘനങ്ങൾ നടത്തിയുമാണ് വ്യാപകമായി ചെങ്കല്ല് ഖനനം നടത്തുന്നത്. ലോറികളിൽ യഥേഷ്ടം ചെങ്കല്ലും മണ്ണും കടത്തുമ്പോഴും കാണേണ്ടവർ കണ്ടില്ലെന്ന് നടിക്കുകയാണ്. അപൂർവ്വമായി അധികൃതർ വാഹനങ്ങൾ പിടിച്ചെടുക്കുമെങ്കിലും പരാതികൾ ഇല്ലെങ്കിൽ ചെറിയ ഫൈൻ ഈടാക്കി വിടുകയും ചെയ്യുന്നുണ്ട്. ഇവർ പിന്നെയും അനധികൃത ചെങ്കല്ല് ഖനനവും മണ്ണ് ഖനനവും നടത്തും. കൊണ്ടോട്ടി താലൂക്കിലെ ചീക്കോട് വില്ലേജിലെ തടപ്പറമ്പ് തടായി മലയുടെ മുകളിൽ മാസങ്ങളോളമായി അനധികൃത ചെങ്കല്ല് ഖനനം തുടങ്ങിയിട്ട്. ആരെങ്കിലും പരാതി വിളിച്ചറിയിച്ചാൽ തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പറഞ്ഞ് വകുപ്പുകൾ പരസ്പരം പഴിചാരും. കൃത്യമായ മാസപ്പടിയുടെ തണലിലാണ് ഇത്തരം ഖനനങ്ങൾ നടക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
ചില സമയങ്ങളിൽ പൊലീസോ,​ റവന്യൂ വകുപ്പോ വാഹനം പിടികൂടിയാൽ ഒന്നോ രണ്ടോ ദിവസത്തേക്ക് ഖനനം നിർത്തിവെയ്ക്കുകയും പിന്നീട് പൂർവ്വാധിക ശക്തിയോടെ ഖനനം തുടരുകയും ചെയ്യുന്നുണ്ട്. നിയമപരമായ ഖനനം നടത്തുന്നു എന്ന് പറയപ്പെടുന്ന വാഴക്കാട്,​ ചീക്കോട് വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മുടക്കോഴി മലയിൽ പഴയതും പുതിയതുമായി ഖനന കുഴികൾ ഒട്ടനവധിയാണ്. ഖനന ശേഷമുള്ള കുഴികൾ മണ്ണിട്ട് മൂടി പൂർവ്വ സ്ഥിതിയിലാക്കാതെ കിടക്കുകയാണ്. ഖനനത്തിന് അനുമതി കൊടുക്കുന്നവർ ഇത് പൂർവ്വസ്ഥിതിയിൽ ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മണ്ണിട്ട് മൂടണമെന്ന നിബന്ധന പാടെ അവഗണിക്കുന്നത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. മഴക്കാലത്ത് ഇത് വലിയ ദുരന്തങ്ങൾക്കിടയാക്കുമെന്നും വിദഗ്ദർ മുന്നറിയിപ്പേകുന്നുണ്ട്. ജില്ലയിലെ പലയിടങ്ങളിലും ഇതുപോലെയുള്ള അനധികൃത ചെങ്കല്ല് ക്വാറികളും മണ്ണ് മാഫിയകളും പ്രവർത്തിക്കുന്നുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി,​ വിജിലൻസ്,​ ജിയോളജി,​ പൊലീസ്,​ റവന്യൂ വകുപ്പുകളുടെ ഇടപെടലുകൾ ശക്തമാക്കണമെന്നും വിവിധ പരിസ്ഥിതി സംഘടനകൾ പറയുന്നു. പരാതികൾ ഉയരുമ്പോൾ ചില ഒറ്റപ്പെട്ട പരിശോധനകൾ നടക്കുന്നത് ഒഴിച്ചാൽ കാര്യക്ഷമമായ നിയമ നടപടികൾ നടക്കുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.