തിരുവല്ല : ഒരുവർഷത്തോളമായി സ്ഥലം ഏറ്റെടുക്കൽ ജോലികൾ നീണ്ടുപോകുന്നതിനാൽ കോതേകാട്ട് പുതിയ പാലത്തിന്റെ നിർമ്മാണ ജോലികൾ ഇഴയുന്നു. ഭരണാനുമതി ലഭിച്ചിട്ട് ഒരുവർഷം കഴിഞ്ഞു. തുടർനടപടികൾ വൈകുന്നതിനാൽ ഈ വേനൽക്കാലത്തും പാലം പണി നടക്കുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. തിരുവല്ല നഗരസഭയെയും പെരിങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കോതേക്കാട്ട് പുതിയ പാലത്തിന് 2021 ഡിസംബറിൽ 5.13കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതാണ്. കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ നിന്ന് പെരിങ്ങര പഞ്ചായത്ത് പത്താംവാർഡിലേക്ക് നേരിട്ട് പ്രവേശിക്കാവുന്ന കോതേക്കാട്ട് പാലം കാരയ്‌ക്കൽ തോടിന് കുറുകെയാണ് നിർമ്മിക്കുന്നത്. നിലവിൽ ഇവിടെ അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതും അപകടാവസ്ഥയിലുമുള്ള ചവിട്ടുപടി പാലം മാത്രമാണ് നാട്ടുകാർക്ക് ശരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |