പത്തനംതിട്ട : അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള മണ്ണാൻ സഭ ആവശ്യപ്പെട്ടു. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ 131കോടി രൂപ ഈ മേഖലയിൽ ചെലവഴിച്ചതായി രേഖകൾ പറയുന്നു. എന്നാൽ ഈ കാലയളവിൽ 121കുട്ടികൾ മരണപ്പെട്ടിട്ടുണ്ട്. പട്ടികവർഗ വിഭാഗത്തിന്റെ ആരോഗ്യത്തിനായി അനുവദിച്ച ഫണ്ട് തട്ടിയെടുത്തവർക്കെതിരെ നടപടിയെടുക്കണമെന്നും സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.കെ.സോമൻ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി എം.എൻ.മധു, ട്രഷറർ കെ.പി.ബാലൻ, മേഖല സെക്രട്ടറി എ.കെ. രാജപ്പൻ, എം.ജി.ഗാനമുരളി, വി.ആർ.മനോജ്, ഡി.പ്രതാപൻ, അനിൽകുമാർ.കെ.ടി, എം.കെ.ശ്രീകുമാർ, സോമി ശ്രീകുമാർ, എം.കെ. നാണു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |