പത്തനംതിട്ട : കലുങ്ക് പണിയെ തുടർന്ന് വാട്ടർ അതോറിട്ടി പൈപ്പ് സ്ഥാപിക്കാൻ സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ നെടുനീളത്തിൽ വെട്ടിക്കുഴിച്ചിട്ട് മാസങ്ങളായി. പൈപ്പിട്ടെങ്കിലും കുഴിമൂടി നിരപ്പാക്കി ടാർ ചെയ്യാൻ അധികൃതർ തയ്യാറായിട്ടില്ല. ആറുമാസമായി സെന്റ് പീറ്റേഴ്സ് ജംഗ്ഷന്റെ മദ്ധ്യേഭാഗം കുഴിയായി കിടക്കാൻ തുടങ്ങിയിട്ട്. വാട്ടർ അതോറിട്ടിയുടെ പൈപ്പുലൈൻ പണി പൂർത്തീകരിക്കാത്തതിനാൽ ഇവിടം ടാർ ചെയ്യാനാകുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. കിഫ്ബി പദ്ധതിയിലുൾപ്പെട്ട പൈപ്പുലൈൻ പദ്ധതിയാണിത്.
വാട്ടർ അതോറിറ്റി അധികൃതർ റോഡുപണിക്കുള്ള തുക പി.ഡബ്ള്യൂ.ഡിക്ക് അടച്ചെങ്കിൽ മാത്രമേ റോഡിലെ കുഴി നികത്തി ടാറിംഗ് നടത്താനാകൂ.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ കലുങ്ക് പണി തുടങ്ങിയത്. രണ്ടുമാസം മുമ്പ് പണി പൂർത്തീകരിച്ചു. പണികൾക്കായി മാറ്റിയ സിഗ്നൽ ലൈറ്റ് കൂടി പ്രവർത്തിക്കാതായതോടെ അപകടങ്ങളും പതിവായി.അടൂർ, പന്തളം, തിരുവല്ല, വെട്ടിപ്രം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഇതുവഴിയാണ് നഗരത്തിലേക്ക് പ്രവേശിക്കുന്നത്.
പരാതിയേറിയപ്പോൾ ചാലുകീറിയ ഭാഗത്ത് കോൺക്രീറ്റ് ചെയ്യാൻ ശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല.
"മഴ കാരണമാണ് നിർമ്മാണം നിലച്ചിരിക്കുന്നത്. പൈപ്പ് ലൈൻ പദ്ധതി ഇനിയും പൂർത്തീകരിക്കാനുണ്ട്. അതിന് ശേഷം മാത്രമേ റോഡ് ടാർ ചെയ്യാൻ കഴിയു.
വാട്ടർ അതോറിട്ടി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |