പന്തളം: ആതിരമല ടൂറിസം പദ്ധതിയുടെ ഭാവി പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു .
ദക്ഷിണ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ മലനിരകളിൽ ഒന്നും ജില്ലയിലെ എറ്റവും ഉയരം കൂടിയ മലയുമാണ് ഇത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 അടി ഉയരത്തിലാണ്. പന്തളം മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി അവിടം ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന അധികാരികളുടെ പ്രഖ്യാപനങ്ങൾ പാഴ് വാക്കാകുകയാണ്.
പന്തളത്തെ മൂന്നാർ എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലമാണ് ആതിരമല. ഇവിടെ നിന്നാൽ കരിങ്ങാലി ചാലും പുഞ്ചകളും പന്തളവും അടൂരിന്റെയും ആലപ്പുഴ ജില്ലയുടെയും പലപ്രദേശങ്ങളും കാണാൻ കഴിയും.
നീണ്ടുനിവർന്ന് കിടക്കുന്ന വയലേലകളും അങ്ങിങ്ങ് ഉയർന്നുനിൽക്കുന്ന കെട്ടിടങ്ങളും വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന അരുവികളും ഇവിടെ വിദൂര കാഴ്ചകളുടെ മനോഹാരിത കൂട്ടുന്നു.എം.സി.റോഡിൽ നിന്നും കെ.പി.റോഡിൽ നിന്നും രണ്ട് കിലോമീറ്റർ വീതം ദുരമേ ഇവിടേക്കുള്ളു.
വഴിയൊരുക്കിയത് ഡോക്യുമെന്ററി
അധികമാർക്കും പരിചിതമല്ലായിരുന്ന അതിരമലയുടെ ടൂറിസം സാദ്ധ്യതകൾ പുറത്തുവന്നത് പ്രദീപ് കുരമ്പാല, ശ്രീജിത്ത് കുരമ്പാല , എം.ജി.അനന്തകൃഷ്ണൻ , അക്ഷയ് മുരളി എന്നിവർ ചേർന്നൊരുക്കിയ ഡോക്യുമെന്ററിയിലൂടയാണ്. പ്രഭാതത്തിലും പ്രദോഷത്തിലും അതിരമലയുടെ സൗന്ദര്യം നുകരാൻ ഇന്ന് നിരവധി പേരാണ് എത്തുന്നത്.പണ്ട് ശബരിമല മകരവിളക്കും അറബിക്കടലും ഇവിടെ നിന്നാൽ കാണാമായിരുന്നെന്ന് പഴമക്കാർ പറയുന്നു.
ഭൂപ്രകൃതിയാൽ അനുഗ്രഹീതമാണിവിടം. മലകളുടെ അധിപനായ അപ്പൂപ്പന്റെ അനുഗ്രഹത്തിനായി നിരവധി പേരാണ് ഇവിടെ എത്തുന്നത്.
ആദിദ്രാവിഡ സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകളായി മല വിളിച്ചിറക്കി പടേനി, കോട്ടകയറ്റം, ഊരാളി വിളയാട്ടം, വെള്ളംകുടി, മുറുക്കാൻ വയ്പ് എന്നീ ചടങ്ങുകൾ ഇന്നും ഇവിടുത്തെ ക്ഷേത്രത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |