SignIn
Kerala Kaumudi Online
Friday, 12 July 2024 3.23 AM IST

അടിസ്ഥാന സൗകര്യങ്ങളില്ലാതെ കാട്ടാക്കട മിനി സിവിൽ സ്റ്റേഷൻ

civil

കാട്ടാക്കട: കാട്ടാക്കട മിനി സിവിൽസ്റ്റേഷന്റെ പ്രവർത്തനം അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. നിലവിൽ താലൂക്ക് ഓഫീസ് ഉൾപ്പെടെ 7 സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടമാണ് ഈ സിവിൽസ്റ്റേഷൻ. സ്റ്റേഷന്റെ പ്രവർത്തനം തുടങ്ങിയിട്ട് അഞ്ച് വർഷത്തിലേറെയായി. എന്നാൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സബ്‌രജിട്രാർ ഓഫീസിൽ എത്തുന്നവരിൽ പ്രായമായവരോ ഭിന്നശേഷിക്കാരോ ഉണ്ടെങ്കിൽ പെട്ടതുതന്നെ. മിക്കപ്പോരും രജിട്രേഷനുവേണ്ടി ഇവിടെയെത്തുന്നവരിൽ പലരെയും ചുമന്ന് വേണം മുളിൽ കയറ്റാൻ. ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാനായി വീൽചെയർ ഉണ്ടെങ്കിലും ഇവരെ മുകളിൽ കയറ്റാൻ ഒരു റാംപില്ല. ലിഫ്റ്റ് കൈകാര്യം ചെയ്യാൻ ആളില്ലാത്തതിനാൽ കെട്ടിടത്തിലെ ലിഫ്റ്റ് സംവിധാനം പലപ്പോഴും കേടാവുകയാണ്. ലിഫ്റ്റ് പലപ്പോഴും കേടാവുന്നതിനാൽ ഇവിടെയെത്തുന്ന പ്രായമായവർ ഉൾപ്പെടെ പടികൾ കയറി വലയുകയാണ്.

 വൃത്തിയാക്കാൻ നിർദ്ദേശം

ആറുനിലകളുള്ള കെട്ടിടം വൃത്തിയായി സൂക്ഷിക്കണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം. എന്നാൽ കെട്ടിടം വൃത്തിയാക്കാൻ ഇതുവരെ ആരുമില്ല. താലൂക്കോഫീസിൽ മൂന്നും സപ്ലൈ ഓഫീസിലും സബ് രജിസ്ട്രാർ ഓഫീസിലുമായി രണ്ട് പേരും ശുചീകരണത്തിനായി ഉണ്ട്. എന്നാൽ സ്വന്തം പരിസരം വൃത്തിയാക്കുന്നതല്ലാതെ പൊതുവായ ഒരു ശുചീകരണവും ഈ കെട്ടിടത്തിൽ നടക്കുന്നില്ല. അതിനാൽ കെട്ടിടമാകെ വലയും പൊടിയും നിറഞ്ഞ് ദുർഗന്ധം ഉയരുന്ന സ്ഥിതിയിലാണ്. ആരുടേയും ശല്യം ഇല്ലാത്തതിനാൽ കെട്ടിടത്തിനുള്ളിലും പരിസരത്തും തെരുവുനായക്കൾ തമ്പടിച്ചിരിക്കുന്നു.

 വൃത്തിയാക്കണമെന്ന് സർക്കാർ നിർദ്ദേശമുണ്ടായിട്ടും ശുചീകരണത്തൊഴിലാളികൾ ഇല്ല

 ലിഫ്റ്റ് പലപ്പോവും പണിമുടക്കും. വിൽചെയർ കയറാൻ റാംപ് സംവിധാനവും ഇല്ല

 ഏഴോളം സർക്കാർ ഓഫീസുകളുണ്ടായിട്ടും ഒരു സെക്യുരിറ്റി ജീവനക്കാരൻ പോലുമില്ല

 വഴിയും ദുർഘടം

മിനി സിവിൽസ്റ്റേഷനിലേക്ക് എത്താനുള്ള വഴിയും ബുദ്ധിമുട്ട് തന്നെയാണ്. വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് സിവിൽ സ്റ്റേഷൻ എവിടെയെന്നോ ഏതൊക്കെ സർക്കാർ സ്ഥാപനങ്ങൾ എവിടെയൊക്കെ പ്രവർത്തിക്കുന്നെന്നോ ആർക്കും ആറിയാൻ പറ്റാത്ത അവസ്ഥ.

കാട്ടാക്കട പബ്ലിക്ക് മാർക്കറ്റിനുള്ളിലൂടെ ഇവിടേക്ക് പോകാൻ കഴിയും. എന്നാൽ ഇരുവശവും കാട് മൂടിയ നട വഴിയാണ്. ഇഴജന്തുക്കളും തെരുവുനായകളും വിഹരിക്കുന്ന ഈ വഴിയിലൂടെ പേടിയോടെ മാത്രമേ നടക്കാനാകൂ. ഇനി ഇതൊഴിവാക്കി പ്രധാന കവാടമുള്ള ഭാഗത്തേക്ക് എത്തണമെങ്കിൽ നെടുമങ്ങാട് റോഡിലൂടെ സഞ്ചരിച്ച് ശ്രീകൃഷ്‌ണപുരം റോഡിൽ കയറി വേണം എത്താൻ. നടക്കാൻ അവശതയുള്ളവർ ഓട്ടോ കാശ് കരുതണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.