കൂർക്കഞ്ചേരിയിൽ ആയിരങ്ങളെത്തും
തൃശൂർ: ഇന്ന് തൈപ്പൂയം, വീഥികളിലും ക്ഷേത്രങ്ങളിലും നാഗസ്വരത്തിന്റെ അകമ്പടിയോടെ പൂക്കാവടികളും പീലിക്കാവടികളും നിറഞ്ഞാടും. കൂർക്കഞ്ചേരി മഹാദേവ ക്ഷേത്രം, ചേർപ്പ് തായംകുളങ്ങര ക്ഷേത്രം, എടമുട്ടം ഭദ്രാചലപതി ക്ഷേത്രം എന്നിവിടങ്ങളിൽ ആയിരങ്ങളെത്തും. കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ പുലർച്ചെ അഞ്ച് മുതൽ വിശേഷാൽ പൂജയും അഭിഷേക കാവടിയാട്ടവും തേര് ഏഴുന്നള്ളിപ്പും നടക്കും. രാവിലെ 10.35 മുതൽ പകൽ കാവടി ആരംഭിക്കും. 11.30 മുതൽ തിടമ്പേറ്റൽ, ഉച്ചതിരിഞ്ഞ് കണ്ണംകുളങ്ങര, കണിമംഗലം, വെളിയന്നൂർ ഭാഗങ്ങളിൽ നിന്ന് എഴുന്നള്ളിപ്പ്, നാല് മുതൽ കുടമാറ്റം, 5.30ന് കൂട്ടിഎഴുന്നള്ളിപ്പ്, ദീപാരാധനയ്ക്ക് ശേഷം ഡബിൾ തായമ്പക എന്നിവ ഉണ്ടാകും. രാത്രി 11.15 മുതൽ രാത്രി കാവടിയും എഴുന്നള്ളിപ്പും നടക്കും.
നാളെ രാവിലെ ആറു മുതൽ 9.30 വരെ കൂട്ടിഎഴുന്നള്ളിപ്പ്, രാത്രി എട്ടിന് പള്ളിവേട്ട, ചൊവ്വാഴ്ച രാവിലെ 7.30ന് ആറാട്ട് എന്നിവയോടെ പൂയ്യാഘോഷ ചടങ്ങുകൾ സമാപിക്കും. ഇന്നലെ കിഴക്കൂട്ട് അനിയൻ മാരാർ, കലാമണ്ഡലം ശിവദാസ് എന്നിവരുടെ നേതൃത്വത്തിൽ ശതപഞ്ചാരി ആൽത്തറ മേലം നടന്നു. എസ്.എൻ.ബി.പി യോഗത്തിന്റെ നേതൃത്വത്തിലാണ് പൂയാഘോഷ ചടങ്ങുകൾ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |