തൃശൂർ: നിയമസഭാ നടപടികളുടെ ഭാഗമായി അന്തരിച്ച മുൻ നിയമസഭാംഗങ്ങളായ കെ.ജെ ജോർജ്, യു.എസ്. ശശി എന്നിവർക്ക് നിയമസഭയുടെ ചരമോപചാരം കൈമാറി. തൃശൂർ, ചാലക്കുടി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്നുതവണ നിയമസഭയിലെത്തിയിട്ടുണ്ട്. സോഷ്യലിസ്റ്റ് നേതാവായിരുന്ന കെ.ജെ. ജോർജ്. 1977ൽ തൃശൂരിനെയും 1982, 1987 വർഷങ്ങളിൽ ചാലക്കുടിയെയും പ്രതിനിധീകരിച്ചു.
തൃശൂർ കിഴക്കേക്കോട്ട ലൂർദ്ദ്പുരത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് റെജി പി. ജോസഫിൽ നിന്നും സഹോദരപത്‌നി അന്നംകുട്ടി കൊച്ചപ്പൻ, സഹോദര മക്കൾ ജോബി കെ. കുഞ്ഞാപ്പു, ജോസഫ് കെ കുഞ്ഞാപ്പു എന്നിവർ ചേർന്ന് ചരമോപചാരഫലകം ഏറ്റുവാങ്ങി. തഹസിൽദാർ ടി ജയശ്രീ, ഹുസൂർ ശിരസ്തദാർ കെ.ജി. പ്രാൺസിംഗ്, ജെയ്‌സൻ മാണി, ജോജു മഞ്ഞില, റോബർട്ട് ഫ്രാൻസിസ്, റോയ് മാത്യു, മനോജ് ജോർജ് എന്നിരും സന്നിഹിതരായി.
1998ലെ ഉപതിരഞ്ഞെടുപ്പിൽ മാള മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് സി.പി.ഐ നേതാവായ യു.എസ്. ശശി നിയമസഭയിലെത്തുന്നത്. ചാരമോപചാരഫലകം അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് റെജി പി. ജോസഫിൽ നിന്നും ഭാര്യ ശശികല ഏറ്റുവാങ്ങി. ഹുസൂർ ശിരസ്തദാർ കെ.ജി. പ്രാൺസിംഗ്, വടമ വില്ലേജ് ഓഫീസർ ഡി. സുനിൽകുമാർ, വില്ലേജ് അസിസ്റ്റന്റ് എം.വി. ബിനീഷ് എന്നിവർ ഒപ്പമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |