തൃശൂർ : മുഖ്യമന്ത്രി കണ്ണുരുട്ടിയാൽ പേടിക്കുന്നവരല്ല കേരളത്തിലെ ജനങ്ങളെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. സഭയിൽ പ്രതിപക്ഷത്തെ കണ്ണുരുട്ടി കാണിച്ച് നിറുത്തുന്നത് പോലെ ജനങ്ങളോട് പറ്റില്ല. മുഖ്യമന്ത്രിയും സി.പി.എമ്മും ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. സ്വപ്‌ന സുരേഷിന്റെ ആരോപണം ശരിയല്ലെങ്കിൽ മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും എന്തുകൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ല. ആരോപണ വിധേയനായ വിജേഷ് പിള്ളയെ അറിയില്ലെന്നാണ് എം.വി.ഗോവിന്ദൻ പറയുന്നത്.
എന്നാൽ താൻ എം.വി ഗോവിന്ദന്റെ നാട്ടുകാരനാണെന്ന് ഇയാളും പിതാവും ആവർത്തിച്ച് വ്യക്തമാക്കുന്നു. ഗോവിന്ദൻ പറയുന്ന നുണകൾ കേരള ജനത വിശ്വസിക്കില്ല. അധികം താമസിയാതെ കേരളത്തിലും കോൺഗ്രസും സി.പി.എമ്മും ഒന്നാകാൻ പോകുന്നവരാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം ബി.ജെ.പി തുടങ്ങിക്കഴിഞ്ഞെന്നും എം.ടി.രമേശ് പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ജസ്റ്റിൻ ജേക്കബ്, കെ.ആർ.ഹരി, സെക്രട്ടറി എൻ.ആർ.റോഷൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |