തൃശൂർ : ശക്തൻ സ്മൃതി കുടീരത്തിൽ പ്രണാമമർപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുട്ടനെല്ലൂരിലെ ഹെലിപാഡിൽ വന്നിറങ്ങിയ അദ്ദേഹം കാർ മാർഗം ശക്തൻ കൊട്ടാരത്തിലെ സമാധി സ്ഥലത്തെത്തി പുഷ്പാർച്ചന നടത്തി. ഉച്ചയ്ക്ക് രണ്ടിന് എത്തുമെന്നറിയിച്ചെങ്കിലും വൈകീട്ട് 5.40 ഓടെയാണ് ശക്തൻ സമാധിയിൽ പുഷ്പാർച്ചനയ്‌ക്കെത്തിയത്.
അമിത് ഷായ്ക്ക് ഒപ്പം നേതാക്കളായ കേന്ദ്രമന്ത്രി വി.മുരളീധരൻ, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, പ്രകാശ് ജാവ്‌ഡേക്കർ, കുമ്മനം രാജശേഖരൻ, മുൻ എം.പി സുരേഷ് ഗോപി, കെ.കെ.അനീഷ് കുമാർ, ബി.ഗോപാലകൃഷ്ണൻ, എം.ഗണേശൻ, ബിജോയ് തോമസ്, എന്നിവരുമുണ്ടായിരുന്നു. സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയ്ക്കെത്തിയ അമിത് ഷാ തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ.ജോസ് കോനിക്കര, ഇസാഫ് എം.ഡി.പോൾ തോമസ്,പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദർ മേനോൻ, ഗായകൻ അനൂപ് ശങ്കർ, സംഗീത സംവിധായകരായ ഔസേപ്പച്ചൻ, വിദ്യാധരൻ, രതീഷ് വേഗ, വാദ്യ കലാകാരൻ പെരുവനം കുട്ടൻ മാരാർ, പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമ അധിപൻ സ്വാമി സദ്ഭവാനന്ദ, കല്യാൺ ജ്വല്ലേഴ്‌സ് എം.ഡി. ടി.എസ്.കല്യാണരാമൻ, കല്യാൺ ജ്വല്ലേഴ്‌സ് ഡയറക്ടർ രാജേഷ് കല്യാണരാമൻ, കല്യാൺ സിൽക്‌സ് എം.ഡി ടി.എസ്.പട്ടാഭിരാമൻ, ജൂബിലി മിഷൻ ആശുപത്രിയുടെ സി.ഇ.ഒ ബെന്നി നീലങ്കാവിൽ, ശക്തൻ കോളേജ് പ്രിൻസിപ്പാൾ അജിത് കുമാർ രാജ, ആർ.എസ്.എസ് വിഭാഗ് സംഘചാലക് കെ.എസ്.പദ്മനാഭൻ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഡോ.ലക്ഷ്മി ശങ്കർ, ഡോ. ലക്ഷ്മി കുമാരി എന്നിവരെ പരിചയപ്പെട്ടു. കർശന സുരക്ഷയാണ് സന്ദർശനത്തിന്റെ ഭാഗമായി ഒരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |