തൃശൂർ /ഇരിങ്ങാലക്കുട: ഈ വർഷം സിറ്റി -റൂറൽ പൊലീസ് പരിധികളിലായി ജനുവരി മുതൽ ജൂലായ് വരെ സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 32 കോടിയോളം രൂപ. രജിസ്റ്റർ ചെയ്ത 314 കേസുകളിൽ 27 കോടിയോളം രൂപ നഷ്ടപ്പെട്ടു. സിറ്റി പരിധിയിൽ 190 കേസും റൂറൽ പരിധിയിൽ 124 കേസും രജിസ്റ്റർ ചെയ്തു. റൂറൽ പരിധിയിൽ 19 പേർ അറസ്റ്റിലായി. റൂറൽ പരിധിയിൽ ആയിരത്തിലേറെ പരാതികളും ലഭിച്ചിട്ടുണ്ട്. വ്യാജ ലിങ്കുകൾ അയച്ച് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്ന രീതിയും ഷെയർമാർക്കറ്റ് പോലുള്ള വ്യാപാരതട്ടിപ്പുകളും വ്യാപകമാണ്. ഒ.ടി.പി ഷെയർ ചെയ്ത് പണം തട്ടുന്ന ഒ.ടി.പി തട്ടിപ്പ് രീതിയിലൂടെ പണം നഷ്ടപെടുന്നവരും ഏറെയാണ്. അതിനിടെ വ്യാജ പൊലീസ് ഓഫീസർ ചമഞ്ഞ് 16.41 ലക്ഷം തട്ടിയ സംഭവവുമുണ്ടായി. ഇത്തരത്തിൽ ഒരു വ്യക്തിക്ക് മാത്രമായി നഷ്ടമായത് 2.17 കോടിയാണ്. ഇതിൽ തിരിച്ചെടുക്കപ്പെട്ട തുക 9.50 ലക്ഷം മാത്രമാണ്.
വീടുകളിലെ മോഷണം
സിറ്റി പൊലീസ് പരിധിയിൽ ജനുവരി മുതൽ ഇതുവരെയുള്ള കണക്ക് പ്രകാരം 110 കേസുകളിലായി 1.38 കോടിയാണ് നഷ്ടപ്പെട്ടത്. ഇതിൽ പകൽ സമയത്ത് 27 കവർച്ചകളാണ് ഉണ്ടായതെങ്കിൽ രാത്രികാല കവർച്ചാ കേസുകൾ 83 ആണ്.
സിറ്റി പൊലീസ് പരിധിയിൽ 15.76 കോടി
രജിസ്റ്റർ ചെയ്ത കേസുകൾ 190
സൈബർ പൊലീസ് സ്റ്റേഷൻ 64
മറ്റ് പൊലീസ് സ്റ്റേഷനുകൾ 126
ട്രേഡിംഗ് തട്ടിപ്പ് 9.33 കോടി
ജോലി തട്ടിപ്പ് 1.08 കോടി
വ്യാജ ഓഫീസർ തട്ടിപ്പ് 1.56 കോടി
ഡെപ്പോസിറ്റ് തട്ടിപ്പ് 1.53 കോടി
ഗൂഗിൾ പേ തട്ടിപ്പ് 86, 838
മറ്റ് ഐ.ടി കേസുകൾ 58.25 ലക്ഷം
റൂറൽ പരിധി
ജോലി തട്ടിപ്പ് 3.03 കോടി
ട്രേഡിംഗ് തട്ടിപ്പ് 7.02 കോടി
ഒ.ടി.പി തട്ടിപ്പ് 5.01 കോടി
കഴിവതും സ്വകാര്യ സാമ്പത്തിക വിവരങ്ങൾ ഒ.ടി.പി എന്നിവ ഷെയർ ചെയ്യാതിരിക്കുക. ജനങ്ങൾ സൈബർ തട്ടിപ്പുകളെ വളരെ കരുതിയിരിക്കണം. സാമൂഹിക മാദ്ധ്യമ പോർട്ടലുകളിലൂടെയുള്ള സൈബർ സുരക്ഷാ നിർദ്ദേശം പിന്തുടരുന്നത് മനസിലാക്കാൻ സാധിക്കും.
ആർ.ഇളങ്കോ
സിറ്റി പൊലീസ് കമ്മിഷണർ.
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റി തലത്തിൽ റൂറൽ ജില്ലയിലെ സൈബർ വിഭാഗത്തിലെ സാങ്കേതികവിദഗ്ദ്ധരായ പൊലീസ് ഉദ്യോഗസ്ഥർ ക്ലാസ് നൽകും
നവനീത് ശർമ്മ
റൂറൽ ജില്ലാ പൊലീസ് മേധാവി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |