തൃശൂർ: വാർഷിക പദ്ധതി സമർപ്പണത്തിലും അംഗീകാരത്തിലും സംസ്ഥാനത്ത് ഒന്നാമതായി തൃശൂർ. ജില്ലയിലെ മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വാർഷിക പദ്ധതികളുടെയും അംഗീകാരം പൂർത്തിയായി. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 2022 - 23 വർഷം നടപ്പിലാക്കുന്ന മുഴുവൻ പദ്ധതികൾക്കും ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി.
10 ഗ്രാമപഞ്ചായത്ത്, ഒരു ബ്ലോക്ക്, 3 മുനിസിപ്പാലിറ്റി, കോർപറേഷൻ തുടങ്ങി 15 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് കൂടിയാണ് അംഗീകാരം നൽകിയത്. സർക്കാർ നിർദ്ദേശിച്ച സമയ പരിധിക്കുള്ളിൽ ജില്ലയിലെ എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളും വാർഷിക പദ്ധതി അംഗീകാരം ലഭ്യമാക്കി. സംയുക്ത പദ്ധതികൾക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങൾ തുക വകയിരുത്തിയിട്ടുണ്ട്.
കാൻ തൃശൂർ, ശുഭാപ്തി, സമേതം, എ.ബി.സി തുടങ്ങിയ പ്രധാന പദ്ധതികൾക്കെല്ലാം തദ്ദേശ ഭരണ സ്ഥാപനങ്ങൾ തുക വകയിരുത്തിയിട്ടുണ്ട്. ആസൂത്രണ ഭവൻ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ജില്ലാ ആസൂത്രണ സമിതി ഗവൺമെന്റ് നോമിനി ഡോ. എം.എൻ. സുധാകരൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |