മുംബയ്: ഓഹരിവിപണിയിൽ ലിസ്‌റ്റ് ചെയ്‌ത പത്ത് അദാനി ഗ്രൂപ്പ് ഓഹരികളുടെയും സംയുക്തമൂല്യം ഇന്നലെ വ്യാപാരത്തിനിടെ 10,000 കോടി ഡോളറിന് താഴെയെത്തി. ജനുവരി 24ന് അദാനിക്കെതിരെ ഹിൻഡൻബർഗ് റിസർച്ച് ക്രമക്കേടുകൾ ആരോപിച്ചതിന് ശേഷം മാത്രമുണ്ടായ മൊത്തം നഷ്‌ടം 13,500 കോടി ഡോളറാണ്. കഴിഞ്ഞ സെപ്‌തംബറിന് ശേഷമുള്ള നഷ്‌ടമാകട്ടെ 20,000 കോടി ഡോളറും.
ജനുവരി 24ന് ശേഷം ഏറ്റവുമധികം നഷ്‌ടമുണ്ടായത് അദാനി ടോട്ടൽ ഗ്യാസിനാണ് (77 ശതമാനം). അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്‌മിഷൻ എന്നിവ 70 ശതമാനം വീതം താഴ്‌ന്നു. അദാനി എന്റർപ്രൈസസ് 54 ശതമാനം, അദാനി പവർ 38 ശതമാനം എന്നിങ്ങനെയും നഷ്‌ടമുണ്ടായി. ആഗോള സമ്പന്ന പട്ടികയിൽ രണ്ടാമതായിരുന്ന അദാനി, 25-ാംസ്ഥാനത്തേക്കും വീണിരുന്നു. അതേസമയം, പ്രതിസന്ധി പരിഹരിക്കാനും ഉപഭോക്തൃവിശ്വാസം തിരികെപ്പിടിക്കാനും നിയമ, കമ്മ്യൂണിക്കേഷൻ സ്ഥാപനങ്ങളെ അദാനി ഗ്രൂപ്പ് നിയോഗിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |