SignIn
Kerala Kaumudi Online
Friday, 25 July 2025 10.09 AM IST

സർക്കാരിന്റെ കീശ നിറച്ച് പൊതുമേഖല സ്ഥാപനങ്ങൾ

Increase Font Size Decrease Font Size Print Page
leed

മൊത്തം ലാഭവിഹിതം 82,995 കോടി രൂപ

കൊച്ചി: സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടെയിലും കേന്ദ്ര സർക്കാരിന്റെ കീശ നിറച്ച് പൊതുമേഖല സ്ഥാപനങ്ങൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 52 കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ ചേർന്ന് 82,995 കോടി രൂപയാണ് സർക്കാരിന് ലാഭവിഹിതമായി നൽകിയത്. മുൻവർഷത്തേക്കാൾ ലാഭവിഹിതത്തിൽ നേരിയ കുറവുണ്ടായെങ്കിലും പൊതുമേഖല കമ്പനികളുടെ അറ്റാദായം ഗണ്യമായി മെച്ചപ്പെട്ടു. പൊതുമേഖല കമ്പനികൾ 1.33 ലക്ഷം കോടി രൂപയാണ് മൊത്തം ഓഹരി ഉടമകൾക്കുമായി ലാഭവിഹിതമായി പ്രഖ്യാപിച്ചത്. ഇതിൽ 62 ശതമാനവും മുഖ്യ ഓഹരി ഉടമയായ കേന്ദ്ര സർക്കാരിനാണ് ലഭിച്ചത്. ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്ത 52 പൊതുമേഖല സ്ഥാപനങ്ങൾ ചേർന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 4.32 ലക്ഷം കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. മുൻവർഷം മൊത്തം അറ്റാദായം 4.2 ലക്ഷം കോടി രൂപയായിരുന്നു. ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ, പവർ ഗ്രിഡ് തുടങ്ങിയ 15 പൊതുമേഖല സ്ഥാപനങ്ങൾ മുൻവർഷത്തേക്കാൾ കുറഞ്ഞ ലാഭവിഹിതമാണ് ഇത്തവണ പ്രഖ്യാപിച്ചത്.

മികവോടെ പൊതുമേഖല ബാങ്കുകൾ

കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ മുൻനിര പൊതുമേഖല ബാങ്കുകൾ മൊത്തം 34,995 കോടി രൂപയുടെ ലാഭവിഹിതമാണ് ഓഹരി ഉടമകൾക്കായി പ്രഖ്യാപിച്ചത്. ഇതിന്റെ 65 ശതമാനം തുകയായ 22,775 കോടി രൂപ കേന്ദ്ര ഖജനാവിലെത്തി. മുൻവർഷം പൊതുമേഖല ബാങ്കുകൾ 18,092 കോടി രൂപയാണ് സർക്കാരിന് ലാഭവിഹിതം നൽകിയത്.

പൊതുമേഖലയുടെ കരുത്ത്

1. സ്വകാര്യ കമ്പനികളുമായി മത്സരിക്കാൻ കഴിയുന്ന വിധത്തിൽ പൊതുമേഖല സ്ഥാപനങ്ങൾക്ക് പ്രൊഫഷണൽ മാനേജ്‌മെന്റ് ഉറപ്പാക്കി

2. പ്രവർത്തനം വിപുലീകരിക്കാനും പുതിയ അവസരങ്ങൾ കണ്ടെത്താനും അനുകൂലമായ സാഹചര്യങ്ങൾ ഒരുങ്ങിയതോടെ ലാഭക്ഷമത കൂടി

3. ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്ത പൊതുമേഖല കമ്പനികളുടെ പ്രവർത്തനം സുതാര്യമായതിനൊപ്പം ലാഭക്ഷമത കൂട്ടാൻ ഓഹരി ഉടമകളുടെ സമ്മർദ്ദമേറി

4.ലയന നടപടികളും റിസർവ് ബാങ്കിന്റെ ധന നയവും പലിശ ഇതര വരുമാനത്തിലെ വർദ്ധനയും പൊതുമേഖല ബാങ്കുകളുടെ ലാഭം ഉയർത്തി

എണ്ണക്കമ്പനികൾക്ക് ക്ഷീണം

പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭക്ഷമതയിലെ ഇടിവാണ് കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാരിന്റെ ലാഭവിഹിതത്തിൽ നേരിയ കുറവുണ്ടാകാൻ കാരണം. ഐ.ഒ.സിയുടെ ലാഭവിഹിതം 75 ശതമാനം കുറഞ്ഞ് 2,182 കോടി രൂപയായി. ബി.പി.സി.എല്ലിന്റെ ലാഭവിഹിതം 53 ശതമാനം കുറഞ്ഞ് 2,264 കോടി രൂപയിലെത്തി.

കോൾ ഇന്ത്യ നൽകിയ ലാഭവിഹിതം

10,300 കോടി രൂപ

ഒ.എൻ.ജി.സി : 9,075 കോടി രൂപ

എസ്.ബി.ഐ: 8,150 കോടി രൂപ

എൽ.ഐ.സി: 7,324 കോടി രൂപ

എൻ.ടി.പി.സി: 4,137 കോടി രൂപ

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.