കൊച്ചി: രുചിയിലും വിലയിലും പോഷകഗുണത്തിലും മുമ്പനായ സാൽമൺ കുടുംബത്തിൽപ്പെട്ട റെയിൻബോ ട്രൗട്ടിനെ കേരളത്തിൽ വളർത്താൻ തെലങ്കാനയിലെ യുവസംരംഭകൻ. ആഭ്യന്തര, രാജ്യാന്തര വിപണികളിൽ ഏറെ ആവശ്യക്കാരുള്ള ട്രൗട്ടിനു പുറമേ കരിമീൻ, കാളാഞ്ചി എന്നിവയും വളർത്താനാണ് ആദിത്യ റിത്വിക് നരയുടെ പദ്ധതി.
വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമുള്ള അനുയോജ്യ സ്ഥലം കണ്ടെത്തിയാൽ പദ്ധതി രൂപരേഖ സർക്കാരിന് സമർപ്പിക്കും. കേരളത്തിൽ ഏറെ സാദ്ധ്യതകളാണുള്ളതെന്ന് അദ്ദേഹം 'കേരളകൗമുദി"യോട് പറഞ്ഞു.
വാറങ്കൽ എൻ.ഐ.ടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടിയ ഈ 30കാരൻ മത്സ്യ കൃഷിയിലേക്ക് തിരിയുകയായിരുന്നു. തെലങ്കാനയിൽ രണ്ടു ഫാമുകളുണ്ട്. ദളിത് സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് പദ്മശ്രീ ലഭിച്ച പ്രമുഖ വ്യവസായി രവികുമാർ നരയുടെ മകനാണ്.
യൂറോപ്പിലെയും അമേരിക്കയിലെയും തണുത്ത ജലാശയങ്ങളിൽ വളരുന്ന ട്രൗട്ടിന് ഇന്ത്യൻ കാലാവസ്ഥ അനുയോജ്യമല്ലാത്തതിനാൽ ഫാമിലെ വെള്ളത്തിന്റെ താപനില ഒന്നു മുതൽ 15 ഡിഗ്രിവരെ ക്രമീകരിക്കും. മുട്ട വിരിയുന്നത് മുതൽ കുഞ്ഞുങ്ങൾ പ്രായപൂർത്തിയാകും വരെ വിവിധ താപനിലകളിലേക്കു മാറ്റണം. ഇതിനായി പടുകൂറ്റൻ സ്റ്റീൽ ടാങ്കുകളുണ്ട്. റീസർക്കുലേറ്റിംഗ് അക്വാകൾച്ചർ സിസ്റ്റം (ആർ.എ.എസ്) ആണിത്. വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നു. പലതരം ടാങ്കുകൾ, ബയോ ഫിൽറ്റർ, മെക്കാനിക്കൽ ഫിൽറ്റർ, ഓക്‌സിജനേഷൻ സിസ്റ്റം, മോണിറ്ററിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം തുടങ്ങിയവയോടു കൂടിയതാണ് ഒരു യൂണിറ്റ്.
50 പേരടങ്ങുന്ന വിദഗ്ദ്ധ സംഘത്തിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനം.
പ്രതിദിനം ഒരു ടൺ
പോഷകസമൃദ്ധം,
ലാഭകരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |