ന്യൂഡൽഹി: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും വരും കാലത്ത് അഖണ്ഡഭാരതമെന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്നും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദു സത്വം എന്നത് ഓരോ ഇന്ത്യക്കാരന്റെയും സാംസ്കാരിക പൗരത്വമാണ്. ഹിന്ദു എന്നത് ഒരു മതമോ വിഭാഗമോ അല്ല, അതൊരു സാംസ്കാരിക പദമാണെന്നും ഒരു ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ നിന്ന് ഹജ്ജിന് പോകുന്നവരെ അവിടെ ഹിന്ദു എന്നാണ് അഭിസംബോധന ചെയ്യുന്നത്. അവിടെ ആരും ഹാജിയായി പരിഗണിക്കുന്നില്ല. ഇസ്ലാമായല്ല അവരെ സ്വീകരിക്കുന്നത്. ഹിന്ദുവിന്റെ പേരിലാണ് വിളിക്കുന്നത്. ഈ പശ്ചാത്തലത്തിൽ നോക്കിയാൽ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയിലെ ഓരോ പൗരനും ഹിന്ദുവാണ്. ഹിന്ദുവിനെ മനസ്സിലാക്കുന്നതിൽ നമുക്ക് തെറ്റുപറ്റിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഇന്ത്യയുമായി ലയിക്കുകയെന്നത് പാകിസ്ഥാന്റെ താത്പര്യമായിരിക്കുമെന്ന് പാകിസ്ഥാന്റെ അധഃപതനത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു. ആത്മീയലോകത്ത് പാകിസ്ഥാൻ ഒരു യാഥാർത്ഥ്യമല്ല. അവർ ഇത്ര കാലം നിലനിന്നതു തന്നെ ഭാഗ്യമാണ്. എന്തായാലും അഖണ്ഡഭാരത് ഒരു യാഥാർത്ഥ്യമാണ്, അത് സംഭവിക്കുക തന്നെ ചെയ്യുമെന്നും യോഗി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |