കൃഷ്ണഗഞ്ച്: നിതീഷ് എൻ.ഡി.എ പക്ഷത്ത് പോയതിന് പിന്നാലെ ഭാരത് ജോഡോ ന്യായ് യാത്രയുമായി ബീഹാറിൽ കടന്ന രാഹുൽ ഗാന്ധിക്ക് വൻ വരവേൽപ്പ്.പിന്നാക്ക, ദളിത്, ആദിവാസി വിഭാഗങ്ങൾക്ക് നീതി ലഭിക്കണമെങ്കിൽ ജാതി സെൻസസ് നടത്തണമെന്ന് രാഹുൽ പറഞ്ഞു. അതേസമയം, നിതീഷ് ഇന്ത്യാ സഖ്യം വിട്ടതിനെ കുറിച്ച് രാഹുൽ നിശബ്ദത പാലിച്ചത് ശ്രദ്ധേയമായി.
ഇന്ന് പൂർണിയയിലെ റാലിയിൽ ലാലു പ്രസാദ് യാദവ്, സി.പി.ഐ.എം എം.എൽ ലിബറേഷൻ ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യ എന്നിവർ പങ്കെടുത്തേക്കും.
ബംഗാളിലെ വടക്കൻ മേഖലയിലൂടെ യാത്ര കടന്നുപോയിട്ടും രാഹുലിനെ കാണാൻ മമത ബാനർജി എത്താതത് കോൺഗ്രസിന് തിരിച്ചടിയായി.വ്യാഴാഴ്ച ബിഹാറിൽ നിന്ന് ന്യായ് യാത്ര വീണ്ടും ബംഗാളിലേക്ക് എത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |