SignIn
Kerala Kaumudi Online
Sunday, 06 October 2024 5.14 PM IST

'ഇന്ത്യ' സഖ്യം ഹിന്ദുധർമ്മത്തെ അവഹേളിക്കുന്നു :മോദി

Increase Font Size Decrease Font Size Print Page
modi

സേലം: ഹിന്ദുമതത്തിന്റെ ശക്തി നശിപ്പിക്കുകയാണ് 'ഇന്ത്യ' മുന്നണിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ ദേവതകളും സ്ത്രീ രൂപത്തിലാണ്. ശക്തി എന്നതിന് വലിയ അർത്ഥമുണ്ട്. ഡി.എം.കെയും കോൺഗ്രസും സനാതന ധർമ്മത്തെ തകർക്കുമെന്ന് പറയുന്നു. ഇത് അനുവദിക്കാമോ?- ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി ചോദിച്ചു.

ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി നടത്തിയ 'ശക്തി' പരാമർശം ഏറ്റുപിടിച്ചായിരുന്നു തമിഴ്നാട്ടിലും മോദിയുടെ പ്രസംഗം. ഹിന്ദുവികാരത്തിനൊപ്പം തമിഴ്‌വികാരവും കൂട്ടിയിണക്കിയായിരുന്നു പ്രസംഗം.

കോട്ടമാരി അമ്മനെ ഞാൻ വണങ്ങുന്നു. നാം ശക്തിയെ ആരാധിക്കുന്നു. കോട്ടയിലെ മാരിയമ്മൻ കവാടത്തിൽ 'ഓം ശക്തി' എന്ന് എഴുതിയിരിക്കുന്നു. മറിയത്തെ നാം ശക്തിരൂപമായി ആരാധിക്കുന്നു. കാഞ്ചി കാമാക്ഷിയും മധുര മീനാക്ഷിയും ദേവിയുടെ ശക്തി രൂപങ്ങളാണ്. കന്യാകുമാരിയിൽ ഒരു ശക്തിയെ ആരാധിക്കുന്നു. സമയപുരത്ത് മാരിഅമ്മനാണ് പ്രതിഷ്ഠ.

'ഇന്ത്യ' കൂട്ടുകെട്ട് അവസരം കിട്ടുമ്പോഴെല്ലാം ഹിന്ദു ധർമ്മത്തെ അവഹേളിക്കുന്നു. ഇത് എങ്ങനെ അനുവദിക്കും? പാർലമെന്റിൽ തമിഴ്നാടിന്റെ സാംസ്‌കാരിക ചെങ്കോൽ സ്ഥാപിക്കുന്നതിനെ അവർ എതിർത്തു.

ഡി.എം.കെയെ കുറിച്ച് പറയാൻ ഒരു ദിവസം പോരാ. കേന്ദ്രം നൽകിയ ഫണ്ടാണ് ഇവർ കൊള്ളയടിച്ചത്. 2ജിയിൽ അഴിമതി നടത്തിയവർ അഞ്ചാം തലമുറകളായി (5.ജി) ഭരിക്കാൻ ശ്രമിക്കുന്നു. തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഡി.എം.കെയെ പാഠം പഠിപ്പിക്കും.

എനിക്കും ബി.ജെ.പിക്കും തമിഴ്നാട്ടിൽ ലഭിക്കുന്ന പിന്തുണയിൽ ഡി.എം.കെയുടെ ഉറക്കം നഷ്ടപ്പെട്ടു. ജനങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്യും. മോദി വീണ്ടും ഇന്ത്യയെ വികസിപ്പിക്കും. തമിഴ്നാടിനേയും. മൂന്നാമത്തെ വലിയ സമ്പത്തിക ശക്തിയാവാൻ 400ലധികം എം.പിമാർ വേണം. രാമദോസും അൻപുമണിയും ബി.ജെ.പിയുമായി കൈകോർത്തു. ഞാൻ പലതവണ സേലത്ത് വന്നുപോയിട്ടുണ്ട്. ഒരുപാട് ഓർമ്മകളുണ്ട്. സേലത്തുനിന്നുള്ള രത്തിനവേൽ എന്നെ തമിഴ് പഠിപ്പിച്ചു. അവൻ ഇന്ന് ഇവിടെ ഇല്ല ...

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.