ന്യൂഡൽഹി: പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ജമ്മു കാശ്മീർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അസാം, ഡൽഹി സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. ജയ്‌ഷെ ബന്ധം സംശയിക്കുന്ന നിരവധി പേരെ കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിൽ ഭീകരവാദ വിരുദ്ധ സ്ക്വാഡുമായി (എ.ടി.എസ്) ചേർന്ന് ഛത്രപതി സംഭാജി നഗർ, മാലേഗാവ്, ജൽന തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ നാല് പേരെ കസ്റ്റഡിയിലെടുത്തു. ഭീകരബന്ധമുണ്ടെന്ന സംശയത്തിൽ മലേഗാവിലെ ഹോമിയോപ്പതി ക്ലിനിക്കിലും റെയ്ഡ് നടന്നു. ഒക്‌ടോബർ രണ്ടിന് രാജസ്ഥാനിലെ ഹനുമാൻഗഡ് റെയിൽവേ സ്‌റ്റേഷനിൽ സംസ്ഥാനത്തെ വിവിധ റെയിൽവേ സ്‌റ്റേഷനുകളിൽ സ്‌ഫോടനം നടത്തുമെന്ന് ജയ്‌ഷെ മുഹമ്മദിന്റെ പേരിലുള്ള ഭീഷണിക്കത്ത് ലഭിച്ചിരുന്നു.
2019ലെ പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭീകര സംഘടനയാണ് ജെയ്‌ഷെ മുഹമ്മദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |