ന്യൂഡൽഹി: ഹിന്ദുത്വ നിലപാടിനെ ചൊല്ലിയുള്ള വിവാദത്തിൽ സൽമാൻ ഖുർഷിദിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
'ഹിന്ദുത്വയും ഹിന്ദുമതവും രണ്ടാണ്. രണ്ടും ഒന്നാണെങ്കിൽ എന്തിനാണ് വ്യത്യസ്ത പേരുകളെന്നും' രാഹുൽ ചോദിച്ചു. ഹിന്ദുമതം ആരെയും തല്ലാനും കൊല്ലാനുമൊന്നും പറയുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
അതേസമയം, ഹിന്ദുത്വ നിലപാടിനെ ഐസിസ്, ബൊക്കോഹറാം പോലുള്ള ജിഹാദി ഇസ്ലാമിക് മൂവ്മെൻ്റുമായി ഉപമിക്കുന്നത് വസ്തുതാപരമായി തെറ്റാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഹിന്ദുത്വ നിലപാട് രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ അംഗീകരിക്കുന്നില്ലെന്നും ആസാദ് പറഞ്ഞു.
കോൺഗ്രസ് നേതാവിൻ്റെ നിലപാടിനെതിരെ അതേ പാളയത്തിൽ നിന്നുള്ള വിമർശനം ബി.ജെ.പി ശക്തമായ ആയുധമാക്കി. സൽമാൻ്റെ പുസ്തകത്തിനെതിരെ ഡൽഹിയിലെ അഭിഭാഷകനായ വിവേക് ഗാർഗ് ഡൽഹി പൊലീസിന് പരാതി നൽകി.
അയോദ്ധ്യയെ കുറിച്ചുള്ള സൽമാൻ ഖുർഷിദിന്റെ പുതിയ പുസ്തകം 'സൺറൈസ് ഓവർ അയോദ്ധ്യ - നേഷൻ ഹുഡ് ഇൻ ഔർ ടൈം' എന്നതിൽ ഹിന്ദുത്വയുടെ രാഷ്ട്രീയ പതിപ്പ് ഐസിസ്, ബൊക്കോഹറാം തുടങ്ങിയ ജിഹാദി ഇസ്ലാമിക് മൂവ്മെൻ്റുകൾക്ക് സമാനമാണെന്ന് പറയുന്നതാണ് വിവാദമായത്.
ഗൗരവ് ഭാട്ടിയ
ബി.ജെ.പി വക്താവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |