ന്യൂഡൽഹി: ഇന്ത്യയുടെ കൊവാക്സിൻ കൊവിഡ് ലക്ഷണങ്ങൾ പ്രകടമാക്കിയ രോഗബാധിതരിൽ 77.8 ശതമാനം വരെ ഫലപ്രദമെന്ന് റിപ്പോർട്ട്. രാജ്യത്തെ ഇരുപത്തിയഞ്ച് ആശുപത്രികളിൽ ആറു മാസംകൊണ്ട് കാൽ ലക്ഷം പേരിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
ഫലപ്രാപ്തിയുടെ ശതമാനം തീവ്ര ലക്ഷണക്കാരിൽ -93.4, ലക്ഷണമില്ലാത്തവരിൽ-63.6, സാർസ് വകഭേദങ്ങളിൽ-70.8, ഡെൽറ്റ വകഭേദങ്ങളിൽ- 65.2 എന്നിങ്ങനെയാണ്. ഡെൽറ്റ വകഭേദങ്ങളിൽ നടത്തിയ മൂന്നാംഘട്ട പരീക്ഷണങ്ങളിൽ ഇത്രത്തോളം ഫലപ്രാപ്തി കാട്ടിയ മറ്റൊരു വാക്സിനില്ലെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക് അവകാശപ്പെട്ടു.
മെഡിക്കൽ ജേർണലായ ലാൻസെറ്റ് പീർ റിവ്യൂവിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |