ഹൈദരാബാദ്: ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനമെന്ന ബിൽ സംസ്ഥാന സർക്കാർ റദ്ദാക്കി. സംസ്ഥാനത്തുടനീളം ശക്തമായ എതിർപ്പുകൾ നേരിട്ടതോടെയാണിത്. അമരാവതിയായിരിക്കും ഇനി മുതൽ സ്ഥിരം തലസ്ഥാനം. ഭരണനിർവഹണ തലസ്ഥാനമായി വിശാഖപട്ടണം, നിയമനിർമ്മാണ തലസ്ഥാനമായി അമരാവതി, നീതിന്യായ തലസ്ഥാനമായി കുർണൂൽ എന്നിങ്ങനെ തരംതിരിക്കാനായിരുന്നു സർക്കാരിന്റെ പദ്ധതി. ഇത് സംബന്ധിച്ച നിയമം കഴിഞ്ഞ വർഷം നിയമസഭയിൽ പാസ്സായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |