ന്യൂഡൽഹി: മുംബയ് മുൻ പൊലീസ് കമ്മിഷണർ പരംബീർ സിംഗിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞു. എന്നാൽ കേസ് അന്വേഷണവുമായി സിംഗ് സഹകരിക്കണമെന്ന് ജസ്റ്റിസ് എസ്.കെ.കൗൾ അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. മുംബയ് ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിൽ വാദം കേൾക്കുകയായിരുന്നു കോടതി. പരംബീർ സിംഗ് ഇന്ത്യയിലുണ്ടെന്നും മഹാരാഷ്ട്രയിൽ പ്രവേശിച്ചാൽ സിംഗിന് ജീവന് ഭീഷണിയുണ്ടെന്നും സിംഗിന്റെ അഭിഭാഷകൻ പുനിത് ബാലി പറഞ്ഞു. തന്റെ കക്ഷിക്കെതിരായ കേസുകൾക്ക് പിന്നിൽ കൊള്ളപ്പലിശക്കാരും വാത്‌വയ്പുകാരുമാണെന്നും ബാലി പറഞ്ഞു . മുംബയ് ഹൈക്കോടതി നിർദ്ദേശിച്ചത് പോലെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് മുമ്പാകെ തുടരാവുന്ന കേസല്ല ഇത് എന്നും ബാലി വാദിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |