ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഹേതാംപൂർ സ്റ്റേഷനിൽ വച്ച് ഉദ്ദംപൂർ -ദുർഗ് എക്സ്‌പ്രസ് ട്രെയിനിന്റെ നാലു ബോഗികൾക്ക് തീപിടിച്ചു. രണ്ട് ബോഗികൾ പൂർണമായും കത്തി നശിച്ചു. ആളപായമില്ല. ഉദ്ദംപൂരിൽ നിന്ന് ദുർഗിലേക്ക് പോകുന്നതിനിടെ ധോലാപ്പൂരിനും മൊരേനയ്ക്കുമിടയിൽ വച്ചാണ് ട്രെയിനിലെ എ.സി കോച്ചുകളിലാണ് തീ പടർന്നത്. ഹേതാംപൂർ സ്റ്റേഷൻ വിട്ട് ഝാൻസിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ആദ്യം രണ്ട് കോച്ചുകളിലാണ് തീ കണ്ടത്. ഇത് മറ്റ് കോച്ചുകളിലേക്കും പടരുകയായിരുന്നു. തീ കണ്ടയുടനെ ട്രെയിൻ നിറുത്തി യാത്രക്കാരെ ഇറക്കി വിട്ടത് വലിയ ദുരന്തം ഒഴിവാക്കി. ഹേതാംപൂരിൽ ട്രെയിൻ നിറുത്തിയിട്ടിരിക്കുമ്പോഴാണ് തീ പടർന്നതെന്നും റിപ്പോർട്ടുണ്ട്.
റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സംഭവസ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |