ന്യൂഡൽഹി: കഴിഞ്ഞ വർഷം നവംബർ മുതൽ ബി.ജെ.പിയോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന റായ്ബറേലി എം.എൽ.എയും യു.പി മുൻ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ അദിതി സിംഗ് കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവച്ചു. കോൺഗ്രസ് നേതാവും അഞ്ച് തവണ എം.എൽ.എയുമായിരുന്ന പരേതനായ അഖിലേഷ് സിംഗിന്റെ മകളായ അദിതി തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് രാജിക്കത്ത് നൽകിയത്. 34 കാരിയായ അദിതി സിംഗ് കോൺഗ്രസിനെ തുടർച്ചയായി വിമർശിച്ചിരുന്നു.
മുൻ സമാജ്‌വാദി പാർട്ടി എം.എൽ.എയും മുലായം സിംഗ് യാദവിന്റെ ഭാര്യ സാധനാ ഗുപ്തയുടെ സഹോദരനുമായ പ്രമോദ് ഗുപ്ത ബി.ജെ.പിയിൽ ചേർന്നു. മുലയം അഖിലേഷിന്റെ തടവിലാണെന്നും അദ്ദേഹത്തെ കാണാൻ ആരെയും അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. മുലായത്തിന്റെ സഹോദരൻ ശിവപാൽ സിംഗ് യാദവും പാർട്ടിയിൽ പീഡിപ്പിക്കപ്പെടുകയാണെന്നും ഗുപ്ത പറഞ്ഞു.
യു.പി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കോൺഗ്രസ് ഉയർത്തിയ മുദ്രാവാക്യമായ ലഡ്കി ഹുൺ ലഡ് ശക്തി ഹൂൺ മുദ്രാവാക്യത്തിന്റെ മുഖമായിരുന്ന പ്രിയങ്ക മൗര്യയും ബി.ജെ.പിയിൽ ചേർന്നു. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് പ്രിയങ്ക പാർട്ടി വിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |