ടോക്കിയോ: നാറ്റോ രാജ്യങ്ങളെപ്പോലെ അമേരിക്കയുമായി ആണവായുധങ്ങൾ പങ്കുവയ്ക്കുന്ന കരാറുണ്ടാക്കുന്ന കാര്യം ജപ്പാൻ പരിഗണിക്കണമെന്ന് മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ. യുക്രെയിൻ റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നാറ്റോ രാജ്യങ്ങളുടെ വ്യവസ്ഥകൾ പ്രകാരം യുറോപ്പിലെ ആണവായുധങ്ങൾ സൂക്ഷിക്കുന്നത് അമേരിക്കയാണ്. ജപ്പാനിലെ ഭൂരിഭാഗം പേർക്കും ഈ സംവിധാനത്തെപ്പറ്റി അറിയില്ലെന്ന് ഫുജി ടെലിവിഷൻ പരിപാടിയിലെ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
രണ്ടാം ലോക മഹായുദ്ധത്തിന്റെ വസാനഘട്ടത്തിൽ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകളാൽ തകർന്ന ജപ്പാന് ആണവായുധങ്ങളുടെ ഉപയോഗം നിറുത്തലാക്കുക എന്ന ലക്ഷ്യം കൂടിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |